ബസുകളിൽ സ്ഥലവിവരമറിയിക്കാനും പരസ്യത്തിനും ഡിസ് പ്ലേ ബോർഡുകൾ സ്ഥാപിക്കാൻ അനുമതി
തിരുവനന്തപുരം: മെട്രോ മാതൃകയിൽ ബസുകളിലും സ്ഥലവിവരമറിയിക്കാനും സന്ദേശങ്ങൾ കൈമാറാനും ഡിജിറ്റൽ ഡിസ്േപ്ല ബോർഡുകളെത്തുന്നു. ടിക്കറ്റ് വരുമാനം കുറയുന്ന കാലത്ത് അത്യാവശ്യം പരസ്യങ്ങൾ പ്രദർശിപ്പിച്ചും വരുമാനമുണ്ടാക്കാനാകുന്ന വഴി കൂടിയാണ് കെ.എസ്.ആർ.ടി.സിക്കും സ്വകാര്യബസുകൾക്കും തുറന്നുകിട്ടുന്നത്. കെ.എസ്.ആർ.ടി.സിയടക്കം നേരത്തേ ഇൗ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും മോേട്ടാർ വാഹന നിയമത്തിലെ കർശന നിബന്ധനകളായിരുന്നു പ്രതിബന്ധം. ഇത് പരിഹരിക്കാൻ മോേട്ടാർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി സർക്കാർ വിജ്ഞാപനം ചെയ്തതോടെയാണ് ചട്ടക്കുരുക്ക് മാറിക്കിട്ടിയത്.
ഡിജിറ്റൽ ബോർഡുകളുടെ അനുമതി നിബന്ധനകൾക്ക് വിധേയമാണ്. പരമാവധി 73 സെൻറീമീറ്റർ നീളവും 43 സെൻറീമീറ്റർ വീതിയുമുള്ള ബോർഡാണ് സ്ഥാപിക്കാനാകുക. ബോർഡ് വെക്കുന്നതിന് 1500 രൂപ അടച്ച് രജിസ്റ്റർ ചെയ്യണം. പരസ്യം പ്രദർശിപ്പിക്കാമെങ്കിലും ഒരു മിനിറ്റിൽ 25 സെക്കേൻറ പാടുള്ളൂ. ശബ്ദസൗകര്യം അനുവദിച്ചിട്ടുണ്ടെങ്കിലും 50 ഡെസിബെലിൽ കൂടാൻ പാടില്ല. പരസ്യങ്ങൾ നിയമപരമായി അനുവദനീയമായിരിക്കണം.
0 Comments