Views
പെരിന്തൽമണ്ണ: വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനുകളും ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്ത് തുടങ്ങിയ ഓപറേഷൻ സ്ക്രീൻ പ്രോഗ്രാമിൽ ആദ്യദിവസം പെരിന്തൽമണ്ണ താലൂക്കിൽ 36 വാഹനങ്ങൾക്കെതിരെ കേസെടുത്തു. ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശത്തെ തുടർന്നാണ് സംസ്ഥാനത്ത് പരിശോധന. പെരിന്തൽമണ്ണയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് വർഗീസ്, ശരത് സേനൻ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ മനോഹരൻ, മുഹമ്മദ് റഫീഖ്, സെയ്താലിക്കുട്ടി എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. വരുംദിവസങ്ങളിൽ രണ്ട് സ്ക്വാഡായി തിരിഞ്ഞ് താലൂക്കിൽ പരിശോധന തുടരുമെന്നും നിർദേശം അനുസരിക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും പെരിന്തൽമണ്ണ ജോയൻറ് ആർ.ടി.ഒ സി.യു. മുജീബ് അറിയിച്ചു.
0 Comments