Flash News

6/recent/ticker-posts

കേരളത്തിൽ ഇനി അർബുദം സ്ഥിരീകരിച്ചാൽ ഒരു മാസത്തിനകം രജിസ്റ്റർ ചെയ്യണം.

Views
കേരളത്തിൽ ഇനി അർബുദം സ്ഥിരീകരിച്ചാൽ ഒരു മാസത്തിനകം രജിസ്റ്റർ ചെയ്യണം.

 ക്യാൻസർ രജിസ്ട്രി നിർബന്ധമാക്കി
തിരുവനന്തപുരം: അര്‍ബുദ രോഗികളുടെ സമഗ്ര വിവരശേഖരണം ലക്ഷ്യമിട്ടുള്ള 'കേരള കാന്‍സര്‍ രജിസ്ട്രി' സജ്ജമാക്കുന്നതിെന്‍റ ഭാഗമായി സംസ്ഥാനത്ത് അര്‍ബുദ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളിലടക്കം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ ഒരുമാസത്തിനുള്ളില്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണം.
താഴേതട്ടിലുള്ള ആശുപത്രികള്‍മുതല്‍ മെഡിക്കല്‍ കോളജുകളും കാന്‍സര്‍ സെന്‍ററുകളും വരെയുള്ള മുഴുവന്‍ ആശുപത്രികളെയും ഉള്‍െപ്പടുത്തിയാണ് വിവരശേഖരണം നടത്തുക.
നിലവില്‍ തിരുവനന്തപുരം ആര്‍.സി.സി, മലബാര്‍ കാന്‍സര്‍, തിരുവനന്തപുരം, തൃശൂര്‍ മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ ആശുപത്രിയില്‍ എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച്‌ ഹോസ്പിറ്റല്‍ ബേസ്ഡ് കാന്‍സര്‍ രജിസ്ട്രി (എച്ച്‌.ബി.സി.ആര്‍) എന്ന പേരില്‍ സൂക്ഷിക്കുന്നുണ്ട്.
മലബാര്‍ കാന്‍സര്‍ സെന്‍ററിെന്‍റ നേതൃത്വത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ കേന്ദ്രീകരിച്ചും മലബാര്‍ കാന്‍സര്‍ രജിസ്ട്രി എന്ന േപരിലും വിവരസമാഹരണം നടക്കുന്നു. എന്നാല്‍, ഇവയ്ക്കൊന്നും നിര്‍ബന്ധ സ്വഭാവമില്ലെന്ന് മാത്രമല്ല, വിവരങ്ങള്‍ അതത് ആശുപത്രികളില്‍ മാത്രം പരിമിതവുമാണ്. ഇനിമുതല്‍ ഇവയെല്ലം കേരള കാന്‍സര്‍ രജിസ്ട്രിക്ക് കീഴിലേക്കും മാറും.
ഏതുതരം അര്‍ബുദമാണ് കൂടുന്നത്, ഏത് പ്രദേശത്താണ് വര്‍ധന, എങ്ങനെയാണ് രോഗസാധ്യതാനിരക്ക് എന്നൊക്കെ കൃത്യമായി മനസ്സിലാക്കാന്‍ രജിസ്ട്രിയിലൂടെ സാധിക്കും.
ഇനിമുതല്‍ നിര്‍ബന്ധിത അര്‍ബുദ രജിസ്ട്രേഷന്‍ ബാധകമാണ്. സര്‍ക്കാര്‍-സ്വകാര്യ-സഹകരണ മെഡിക്കല്‍ കോളജുകള്‍, സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, നഴ്സിങ് ഹോമുകള്‍, പാലിയേറ്റീവ് കെയര്‍ സെന്‍ററുകള്‍ എന്നിവയിലും അര്‍ബുദ റജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ആയുഷ് വിഭാഗം ഡോക്ടര്‍മാര്‍ക്കും ഇത് ബാധകമാണ്. വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.


Post a Comment

1 Comments

  1. അപ്പോൾ രോഗികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആകില്ലേ ഈ നിർബന്ധമാക്കൽ ? . അതോ രോഗികളുടെ വ്യക്തിഗതവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ഈ ഉത്തരവിൽ വല്ല നിർദ്ദേശങ്ങളും ഉണ്ടോ ?

    ReplyDelete