കോട്ടയം: എന്‍.സി.പി വിട്ട പാലാ എം.എല്‍.എ മാണി സി. കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍.സി.കെ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. മാണി സി കാപ്പന്‍ തന്നെയാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്.
എന്‍.സി.കെയില്‍ ഘടക കക്ഷിയാക്കാന്‍ യു.ഡി.എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ ഉള്‍പ്പെടെ മൂന്നു സീറ്റ് ചോദിക്കാനാണ് തീരുമാനം. ബാബു കാര്‍ത്തികേയനാണ് പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റ്. സുല്‍ഫിക്കര്‍ മയൂരി, പി.ഗോപിനാഥ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ട്രഷറര്‍, സിബി തോമസ്. പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കും.
മാണി സി. കാപ്പന്‍ ആണ് ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പാലായില്‍ മല്‍സരിക്കുന്നത് എങ്കിലും അഭിമാന പോരാട്ടം ആയിട്ടാണ് ജോസഫ് വിഭാഗം പാലായിലെ തെരഞ്ഞെടുപ്പിനെ കാണുന്നത്. ജോസ് കെ.മാണി തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി എത്തുന്ന സാഹചര്യത്തില്‍ ഏത് വിധേനയും ജോസ് കെ.മാണിയെ തോല്‍പ്പിക്കാന്‍ ആണ് ജോസഫ് വിഭാഗം ശ്രമിക്കുന്നത്.
ഇന്നലെ പാലായില്‍ നടന്ന യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗത്തില്‍ സജീവമായി തന്നെ ജോസഫ് വിഭാഗം ഉണ്ടായിരുന്നു. കാപ്പന്‍ ചുരുങ്ങിയ കാലയളവില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഒപ്പം ജോസ് പക്ഷത്തെ വിള്ളലുകള്‍ മുതലെടുക്കാന്‍ ഉള്ള രഹസ്യ നീക്കങ്ങളും ജോസഫ് വിഭാഗം നടത്തുന്നുണ്ട്.
1 Comments
ഇങ്ങനെ പോയാൽ കേരളാകൊണ്ഗ്രെസ്സ് പിളർന്നും വളർന്നും താമസിയാതെ സെഞ്ച്വറി തികക്കും .
ReplyDelete