Flash News

6/recent/ticker-posts

നേമത്ത് ആര്? ദില്ലിയിൽ ഇന്നും ചർച്ച, തീരുമാനമാകാത്ത 10 മണ്ഡലങ്ങൾ ഇവ

Views


ദില്ലി: നേമം ഉൾപ്പെടെ തർക്കമുള്ള കോൺഗ്രസിന്‍റെ 10 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ചർച്ചകൾ ഇന്നും ദില്ലിയിൽ തുടരും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സംസ്ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തും. ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും കേരളത്തിൽ നിന്ന് ചർച്ചയിൽ പങ്കാളികളാകും. ഇരുവരും ഇന്നലത്തെ ചർച്ചകൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. നാളെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കുകയെന്ന് ഇന്നലെ സോണിയാ ഗാന്ധി അടക്കമുള്ളവരുമായും സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളുമായുമുള്ള ചർച്ചകൾക്ക് ശേഷം കെപിസിസി അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു.

നേമത്തെ സ്ഥാനാർഥി ആരാകുമെന്നതിൽ ഇപ്പോഴും സസ്‌പെൻസ് തുടരുകയാണ്. ഉമ്മൻ ചാണ്ടിയും, ചെന്നിത്തലയും സിറ്റിംഗ് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് തന്നെയാണ് ഇപ്പോഴുമുള്ള ധാരണ. തീരുമാനമാകാത്ത 10 മണ്ഡലങ്ങളിൽ ഇപ്പോൾ ഹരിപ്പാടും പുതുപ്പള്ളിയുമില്ല. 10 മണ്ഡലങ്ങളിൽ ചർച്ച തുടരുമ്പോൾ 81 മണ്ഡലങ്ങളിൽ ചില മാറ്റങ്ങൾ വന്നേക്കാനുള്ള സാധ്യത ഇനിയും തള്ളിക്കളയാനുമാവില്ല.

ആര് വേണം? ആര് വരണം?

ആര് വേണമെന്ന ആശയക്കുഴപ്പം നിലനിൽക്കുന്ന മണ്ഡലങ്ങൾ ഇവയാണ്:

വട്ടിയൂർക്കാവ്, നേമം, വർക്കല, നെടുമങ്ങാട്, തൃപ്പൂണിത്തുറ, ഇരിക്കൂർ, കൽപ്പറ്റ, നിലമ്പൂർ, പട്ടാമ്പി, പീരുമേട് എന്നീ സീറ്റുകളിൽ ഇനിയും തീരുമാനമാകാനുണ്ടെന്നാണ് സൂചന. ബിജെപിയുടെ ഒറ്റത്തുരുത്തായ നേമമടക്കം ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ഈ പത്ത് സീറ്റുകളിൽ ആരിറങ്ങണമെന്നതിലാണ് തർക്കം. പുതുപ്പള്ളി വിട്ടെങ്ങോട്ടുമില്ലെന്ന് ഇന്നലെ ഉമ്മൻചാണ്ടി സംശയലേശമന്യെ വ്യക്തമാക്കിയിട്ടുണ്ട്. ഹരിപ്പാട് വിട്ട് വരാമോ എന്ന് ചെന്നിത്തലയോടും ഹൈക്കമാൻഡ് ആരാഞ്ഞിട്ടുണ്ട്. നായർ വോട്ടുകൾ നിർണായകമായ നേമത്ത് ചെന്നിത്തല വന്നാൽ വിജയസാധ്യതയുണ്ടെന്നാണ് ഹൈക്കമാൻഡിന്‍റെ വിലയിരുത്തൽ.


 
ബിജെപി കേന്ദ്രകമ്മിറ്റിയോഗം ഇന്ന് വൈകിട്ട് ദില്ലിയിൽ ചേരാനിരിക്കുകയാണ്. സ്ഥാനാർത്ഥിപ്പട്ടിക ചർച്ച ചെയ്യുകയാണ് പ്രധാന അജണ്ട. ഈ യോഗത്തിലെ തീരുമാനമനുസരിച്ച് ഇന്നോ നാളെയോ ബിജെപി പട്ടിക പ്രഖ്യാപിക്കും. ഈ പട്ടിക കൂടി വരാൻ കാത്തിരിക്കുകയാണ് നേതൃത്വമെന്നാണ് സൂചന. സീറ്റ് കിട്ടാത്തവർ അതല്ലെങ്കിൽ പാർട്ടി വിടുമോയെന്നും നേതൃത്വത്തിന് ആശങ്കയുണ്ട്. ഇപ്പോൾത്തന്നെ പി സി ചാക്കോ പാർട്ടി വിട്ടതും, മുൻ കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് രാജിവച്ച് ബിജെപിയിൽ ചേർന്നതും പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.


Post a Comment

0 Comments