കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന 2 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 37,337 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,30,50,880 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4590 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1337 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 133 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കണ്ണൂർ 189, എറണാകുളം 173, കോഴിക്കോട് 171, തിരുവനന്തപുരം 121, മലപ്പുറം 127, കാസർഗോഡ് 83, കൊല്ലം 91, പാലക്കാട് 43, തൃശ്ശൂർ 87, കോട്ടയം 80, പത്തനംതിട്ട 51, ഇടുക്കി 49, ആലപ്പുഴ 44, വയനാട് 28 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 4, കാസർഗോഡ് 3, തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1897 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 98, കൊല്ലം 114, പത്തനംതിട്ട 136, ആലപ്പുഴ 99, കോട്ടയം 173, ഇടുക്കി 30, എറണാകുളം 508, തൃശൂര്‍ 201, പാലക്കാട് 51, മലപ്പുറം 204, കോഴിക്കോട് 41, വയനാട് 29, കണ്ണൂര്‍ 170, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,223 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 10,90,419 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,31,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,27,212 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3873 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 487 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 356 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
2 Comments
അറുപതു വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ ഇങ്ങനെ ഇഴഞ്ഞു നീങ്ങുന്നത് എന്തുകൊണ്ടാണ് ?. വാക്സിനേഷൻ ബുക്ക് ചെയ്യുന്ന മുതിർന്ന പൗരന്മാർക്ക് ഇരുപതും ഇരുപത്തഞ്ചും ദിവസങ്ങൾക്കു ശേഷം മാത്രമേ അപ്പോയ്ന്റ്മെന്റ് കൊടുക്കുന്നുള്ളൂ. അതേസമയം നാൽപ്പത്തഞ്ചു വയസ്സായവർക്കും ഏപ്രിൽ ഒന്നാംതീയതി മുതൽ കുത്തിവെപ്പ് കൊടുക്കും എന്ന് പറയപ്പെടുന്നു. ഇപ്പോൾ ഈ ഫസ്റ്റ്ഡോസ് കൊടുത്തവർക്കെല്ലാം കൊടുത്തവർക്കെല്ലാം യഥാസമയം (14 ആം ദിവസം) സെക്കന്റ് ഡോസ് കൊടുക്കാനുള്ള മരുന്നുകളും കുത്തിവെക്കാനുള്ള സംവിധാനവും ഉറപ്പു വരുത്തിയിട്ടു തന്നെയാണോ ഇപ്പോൾ നടക്കുന്ന കുത്തിവെപ്പുകൾ ? അതോ സെക്കന്റ് ഡോസിനു വേണ്ടി സർക്കാരാശുപത്രികളിൽ ചെല്ലുമ്പോൾ സാധാരണ സർക്കാരാഫീസുകളിൽ ചെന്നാലെന്നപോലെ "നാളെ വാ , മറ്റന്നാൾ വാ" "സൂചി തീർന്നുപോയി " "നഴ്സമ്മ ലീവിലാണ് " എന്നൊക്കെ പറഞ്ഞു ഒരുമാസം നടത്തിക്കുമോ ?. അവസാനം വീണ്ടും വീണ്ടും ഫസ്റ്റ് ഡോസ് എടുത്തുകൊണ്ടേ ഇരിക്കുകയും സെക്കന്റ് ഡോസ് കിട്ടാൻ ദുബായിൽ പോയി അപേക്ഷിക്കേണ്ട ദുരവസ്ഥ വരികയും ചെയ്യുമോ ? . സർക്കാരുകാര്യം മുറപോലെ എന്നാണല്ലോ പണ്ടേ പഴംചൊല്ല്. വാക്സിനെഷന്റെ മുറയാണെങ്കിൽ സെക്കന്റ് ഡോസ് പതിനാലാം ദിവസവുമാണ്. അവസാനം ഫസ്റ്റ് ഡോസെടുത്തവർ സർപ്പാക്കാവിൽ കയറി കാർക്കിച്ചത് പോലെ തുപ്പാൻ വയ്യാത്ത അവസ്ഥയിലായെക്കുമോ ?..
ReplyDeleteHAHA
ReplyDelete