ഫിറോസ് കുന്നംപറമ്പിലിനെ ഒരു എതിരാളിയായി കാണുന്നില്ലെന്ന് തവനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.ടി ജലീല്‍. ജനാധിപത്യത്തില്‍ മത്സരം നടക്കണമെങ്കില്‍ ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ വേണം. അങ്ങനെ ഒരു സ്ഥാനാര്‍ത്ഥി എന്നതിനപ്പുറം മറ്റൊന്നും അതില്‍ കാണേണ്ടതില്ലെന്ന് കെടി ജലീല്‍ പറഞ്ഞു. ഓരോ പൊതുപ്രവര്‍ത്തകനും കാലങ്ങളായി ചെയ്തു വരുന്നതാണ് ജീവകാരുണ്യ പ്രവര്‍ത്തനമെന്നും അത് പ്രവര്‍ത്തനം ബ്രാന്‍ഡ് ചെയ്യപ്പെടേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.
1 Comments
"ചന്ദനം ചാരിയാൽ ചന്ദനം നാറും , ചാണകം ചാരിയാൽ ചാണകം നാറും." കുറേക്കാലം കമ്യുണിസ്റ്റുകളെ കമ്യുണിസ്റ്റുകളെ ചാരിനിന്നപ്പോൾ ബഹുമാനപ്പെട്ട മന്ത്രിയുടെ തെരെഞ്ഞെടുപ്പിനെപ്പറ്റിയുള്ള കാഴ്ച്ചപ്പാടേ മാറിപ്പോയി. പണ്ട് USSR ലും ഇപ്പോൾ വടക്കൻകൊറിയായിലും കമ്യുണിസ്റ്റ് ചൈനയിലും നാട്ടുനടപ്പായ എതിരാളികളില്ലാത്ത തെരെഞ്ഞെടുപ്പാണ് അദ്ദേഹമിപ്പോൾ സ്വപ്നം കാണുന്നത് . എന്ത് ചെയ്യാൻ ?. നമ്മുടെ നാട്ടിൽ ഈ " ബൂർഷ്വാ ജനാധിപത്യം" നാട്ടുനടപ്പായിപ്പോയില്ലേ ?.
ReplyDelete