മഹിളാ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു, ഇന്ദിരാ ഭവന് മുന്നിൽ തലമുണ്ഡനം ചെയ്ത് ലതികാ സുഭാഷ്.
പറഞ്ഞു. 20 ശതമാനം സീറ്റ് മഹിള കോണ്‍ഗ്രസിന് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് കൃത്യമായി നല്കിയില്ലെങ്കിലും ഒരു ജില്ലയില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നുവെന്നും ലതിക സുഭാഷ്. പലരും പലയിടങ്ങളിലും തഴയപ്പെട്ടുവെന്നും ലതിക. അരിത ബാബു, ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന് എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അവര്‍ സന്തോഷം പ്രകടിപ്പിച്ചു.
പ്രതിഷേധം വ്യക്തിപരമല്ല. തിരുത്തി കോണ്‍ഗ്രസ് നന്നാവണം. നിലപാട് എടുത്തില്ലെങ്കില്‍ അപമാനിതയാകുമെന്നും സ്ത്രീകളെ പാര്‍ട്ടി അംഗീകരിക്കണമെന്നും ലതിക. താന്‍ വേറെ പാര്‍ട്ടിയില്‍ പോകുകയില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി പലയിടങ്ങളില്‍ പ്രതിഷേധം അണപൊട്ടുന്നുണ്ട്.
1 Comments
അമ്പതും അറുപതും കൊല്ലങ്ങൾ ഒരേയാള് തന്നെ MLA യും മതിന്ത്രിയും ആയിരിക്കണമെന്ന് എന്താണിത്ര നിർബന്ധം ?. ഒരു പത്തുകൊല്ലമൊക്കെ MLA യോ മന്ത്രിയോ ആയവർക്ക് ഒന്ന് മാറിക്കൊടുത്തുകൂടെ ?. ഈ MLA സ്ഥാനവും മന്ത്രിസ്ഥാനവുമൊക്കെ USA യിലെപ്പോലെ ഒരാൾക്ക് രണ്ടു TERM മാത്രമായി നിജപ്പെടുത്തി നിയമനിർമ്മാണം നടത്തണം. ഇതെന്താ പൈതൃകസ്വത്താണോ?
ReplyDelete