തൃശൂര്‍: തേക്കിന്‍കാട് മെതാനത്ത് നടന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ സംഘര്‍ഷം. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങില്‍ മുതിര്‍ന്ന സി.പി.എം നേതാവ് ബേബി ജോണിനെ വേദിയില്‍ കയറി ഒരു വ്യക്തി തള്ളിതാഴെയിട്ടു. മുഖ്യമന്ത്രി വേദി വിട്ടിറങ്ങിയതിന് പിന്നാലെ ബേബി ജോണ്‍ പ്രഭാഷണം നടത്തുമ്പോഴായിരുന്നു സംഭവം.
സംസാരിച്ചു കൊണ്ടിരുന്ന ബേബി ജോണിനെ വേദിയിലേക്ക് കയറിവന്ന യുവാവ് തള്ളിയിടുകയായിരുന്നു. ഡയസ് ഉള്‍പ്പെടെയാണ് മറിഞ്ഞുവീണത്. മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വേദിയിലിരിക്കെയാണ് അക്രമം നടന്നത്.
ശേഷം പ്രസംഗം തുടര്‍ന്ന ബേബി ജോണ്‍, ആയുസ്സെടുക്കാന്‍ തയ്യാറുള്ളവരുണ്ടെങ്കില്‍ വരൂ,വരൂ,വരൂ എന്ന് വെല്ലുവിളിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. വേദിയിലേക്ക് കയറി ബേബി ജോണിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചയാളെ സംബന്ധിച്ചും വ്യകതത വന്നിട്ടില്ല.
1 Comments
24 മണിക്കൂർ കഴിഞ്ഞിട്ടും സഖാവിനെ തള്ളിയിട്ട ഭീകരനെപ്പറ്റി യാതൊരു വിവരവും ഇല്ലാ എന്നതിന്റെ അർത്ഥം സംഗതി സഖാക്കൾ ഒപ്പിച്ച ഒരു നാടകമോ സിമ്പതി വോട്ടുകൾ പെട്ടിയിലാക്കാനുള്ള വല്ല ഉടായിപ്പ് പരിപാടിയോ മറ്റോ ആണോ ശകുന്തളേ ?. തൃശ്ശിവപേരൂറിലെ സഖാക്കൾ അതിഭാവനാ സമ്പന്നരാണ് , പണ്ടേ.
ReplyDelete