സമൃദ്ധിയുടെ സ്മരണകളും പ്രതീക്ഷകളുമായി ഇന്ന് വിഷു. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണ് തുറക്കുന്നത്. മേടമാസമടുത്താല്‍ പിന്നെ പാടത്തും തൊടിയിലുമെല്ലാം സ്വര്‍ണ്ണവര്‍ണ്ണമാണ്. സമൃദ്ധിയുടെ സൂചകങ്ങളായ കണിക്കൊന്നയും കണിവെള്ളരിയുമൊക്കെ പറിക്കുന്ന തിരക്കിലായിരിക്കും കുട്ടികളും മുതിര്‍ന്നവരും. കണിക്കാഴ്ചകളെയൊന്നാകെ ഓട്ടുരുളിയില്‍ നിറയ്ക്കുന്നതോടെ കണിയൊരുക്കമായി
കൃഷ്ണവിഗ്രഹത്തിനടുത്തേക്ക് നടക്കുമ്പോള്‍ ഓട്ടുരുളിയിലെ ഫലസമൃദ്ധിപോലാവണേ വര്‍ഷം മുഴുവന്‍ എന്ന പ്രാർഥനയാണ്. വാല്‍ക്കണ്ണാടിയിലൂടെ കാണുന്ന താന്‍ തന്നെയാണ് നിധിയും കണിയും എന്ന തിരിച്ചറിവായിരിക്കും ഹൃദയം നിറയെ.കണി കണ്ട് കൈനീട്ടം വാങ്ങി മനം നിറഞ്ഞാല്‍ പിന്നെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. നല്ല നാളെയെന്ന പ്രതീക്ഷയുമായി പൂത്തിരികള്‍ തെളിയുന്നത് മനസുകളിലാണ്. ആഘോഷങ്ങള്‍ അലയടിക്കുന്നത് ഹൃദയങ്ങളിലും…
പൊൻപണവും കണി വെള്ളരിയും നിറഞ്ഞ വേങ്ങര പോപ്പുലർ ന്യൂസിൻ്റെ പ്രേക്ഷകരുരെ ഹൃദയപ്പൊന്നുരുളിയിലേക്കിതാ ഒരായിരം കൊന്നപ്പൂക്കൾ....!
0 Comments