എസ്എഫ്ഐ പ്രവർത്തകനെ ആർഎസ്എസുകാർ കുത്തിക്കൊന്നു. ആലപ്പുഴ ജില്ലയിൽ വള്ളികുന്നം പുത്തൻചന്ത അമ്പിളി ഭവനം അമ്പിളി കുമാറിൻ്റെയും പരേതയായ ബീനയുടേയും മകൻ അഭിമന്യു (15) ആണ് മരിച്ചത്. വള്ളിക്കുന്നം അമൃതാ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു. വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെ യാണ് കൊലപാതകം നടത്തിയത്.
പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കുത്തേറ്റത്. ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ച് രാത്രി 9.45 നാണ് ആക്രമണം നടത്തിയത്. നാല് പേരടങ്ങുന്ന സംഘമാണ് അഭിമന്യൂവിനെ കുത്തിയത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.
കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് പടയണിവട്ടത്തെ സംഭവമെന്നാണ് സൂചന. ആക്രമണത്തില്‍ മറ്റു രണ്ടു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേ സമയം കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നോരോപിച്ച് സിപിഎം രംഗത്തെത്തിയിട്ടുണ്ട്.
1 Comments
ഇതേ SFI ക്കാരനെ കുത്തിക്കൊന്ന കേസിലെ പ്രതികളും ഇന്നത്തെ RSS കാരുമായവർ നാളെ പേര് മാറ്റി ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ ലജിസ്ലേറ്റീവ് അസ്സമ്ബ്ലിയിലേക്കോ ലോകാസഭയിലേക്കോ മത്സരിക്കുകയും ജയിച്ചു MLA യോ MP യോ ഒക്കെ ആവുകയും ചെയ്യും. രക്തസാക്ഷിക്കുവേണ്ടി ഇന്ന് കണ്ണീർവാർക്കുന്ന സഖാക്കളും ബന്ധുക്കളും ഈ പേര് മാറിവരുന്ന കൊലയാളികളെ വോട്ടുചെയ്തു ജയിപ്പിക്കാൻ ഒരുങ്ങി , തയ്യാറായി ഇരുന്നോളൂ. കട്ടൂപ്പാറക്കാരൻ സൈദാലി എന്നൊരു കൗമാരക്കാരൻ രക്തസാക്ഷിയെ ഇന്ന് സഖാക്കൾ ആരെങ്കിലും ഓർക്കാറുണ്ടോ ?. ഓർത്താലും ഇല്ലെങ്കിലും ആ സൈദാലിയുടെ ഘാതകാരിലൊരാളെയെങ്കിലും നിങ്ങൾ സഖാക്കൾ MLA യാക്കിയിട്ടുണ്ട് എന്ന് സഖാക്കൾക്കഭിമാനിക്കാം. "രക്തസാക്ഷികൾ മരിക്കുന്നില്ല , ജീവിക്കുന്നു അവരുടെ കൊലയാളികളായ പാർട്ടി MLA മാരിലൂടെ " സഖാവ്. അഭിമന്യുവിന്റെ ആത്മാവിനു നിത്യശാന്തി നൽകണേയെന്നു സർവേശ്വരനോട് പ്രാർത്ഥിക്കുന്നു , ആശ്രുപൂജകളോടെ .
ReplyDelete