തിരൂർ: വായ്പയായി ചോദിച്ചത്ര പണം നൽകാത്തതിൽ അരിശംമൂത്ത യുവാവ്
സുഹൃത്തും നാട്ടുകാരനായ ആളെ
കത്രികകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു.
തിരൂർ ആലത്തിയൂർ സ്വദേശി മുഹമ്മദ് കുട്ടിക്കാണ് പരിക്കേറ്റത്. അക്രമംനടത്തിയ കറുത്തേടത്ത് സുൽഫിക്കറിനെ (32) പോലീസ് അറസ്റ്റുചെയ്തു. ആലത്തിയൂർ ടൗണിൽ വ്യാഴാഴ്ചരാത്രിയാണ് സംഭവം.
600 രൂപയായിരുന്നു കടം ചോദിച്ചത്. കൊടുത്തത് 500-ഉം. നൂറുരൂപ കുറഞ്ഞതിനായിരുന്നു അക്രമം.
ഇടതുകഴുത്തിനും ഇടതുചെവിക്ക് സമീപവും വലതുചുമലിനും പരിക്കേറ്റ മുഹമ്മദ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസ്.ഐമാരായ ശ്രീജിത്ത് നരേന്ദ്രൻ, ജിതിൻ വാസ്, എസ്.സി.പി.ഒ. മുഹമ്മദ് കുട്ടി എന്നിവർചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. സുൽഫിക്കറിനെ തിരൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
1 Comments
ഈശ്വരാ, വായിക്കുമ്പോൾ തന്നെ പേടിയാകുന്നു . ഇക്കണക്കിനു ആറായിരമോ അറുപതിനായിരമോ ആണ് ചോദിച്ചിരുന്നതെങ്കിൽ കത്തിക്കുത്തിലോ വെടിവെപ്പിലോ മാത്രമേ സംഗതി അവസാനിക്കുമായിരുന്നുള്ളൂ എന്നല്ലേ നമ്മൾ ഊഹിക്കേണ്ടത് ? . ഈയുള്ളവനാണെങ്കിൽ ആ പ്രദേശങ്ങളിലൊക്കെ ധാരാളം സുഹൃത്തുക്കളുണ്ടുതാനും .
ReplyDelete