മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തിക്കൊന്നു. ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംതറ ചെമ്മാട്ടില്‍ ദൃശ്യയാണ് മരിച്ചത്. ആക്രമണം തടയാന്‍ ശ്രമിച്ച 13 വയസുകാരിയായ സഹോദരിക്ക് പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. വീടിന്റെ രണ്ടാമത്തെ നിലയില്‍ യുവതിയുടെ മുറിയില്‍ എത്തിയാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന വിനീഷ് വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരിക്ക് കുത്തേറ്റത്.ഗുരുതരമായി പരിക്കേറ്റ സഹോദരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി യുവതിയുടെ അച്ഛന്റെ കട തീയിട്ടു നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിന്റെ ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.
1 Comments
അക്രമം കൊണ്ടും ഭീഷണി കൊണ്ടും എന്തും നേടാമെന്നും എന്തിനെയും കീഴടക്കാമെന്നും ഉള്ളൊരു മിഥ്യാധാരണ ഈയിടെയായി യുവാക്കളിൽ വളർന്നുവരുന്നുണ്ട് . യുവാക്കളെ ചെറുപ്പം മുതലേ അക്രമവാസനയുള്ളവരായി വളർത്തിക്കൊണ്ടുവരാൻ ചില ചാനലുകൾ സ്ഥിരമായി ചില പ്രത്യേക രീതിയിലുള്ള തമിഴ് സിനിമകൾ ആവർത്തിച്ചു സംപ്രേഷണം ചെയ്തുവരുന്നുമുണ്ട് . കുട്ടികൾ ഹൈസ്കൂൾ ക്‌ളാസിലെത്തുമ്പോഴേക്ക് അവരെ നല്ല അക്രവാസനയുള്ളവരാക്കുകയും ഈ ചാനൽ നടത്തുന്ന പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിലേക്ക് ആകർഷിക്കുകയും ആ കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടുചോറ് മാന്തിക്കുകയുമാണ് ഈ ചാനലുകളുടെ ദീർഘകാല പദ്ധതി എന്ന് തോന്നുന്നു . ക്യാച്ച് them young എന്ന തിയറി പ്രകാരമുള്ള ഒരുതരം വാർത്തെടുക്കല് തന്നെ . ഇങ്ങനെ വളരുന്ന കുട്ടികൾ പിന്നീടങ്ങോട്ട് ആക്രമികളായി വളരുന്നു . എന്തും ചെയ്യാൻ മടിയില്ലാത്ത ക്രിമിനൽസ് ആയി സമൂഹത്തിന്റെ സമാധാനജീവിതത്തിന് ഭീഷണിയായി ഭവിക്കുന്നു . രക്ഷിതാക്കൾ അവരവരുടെ മക്കളേ ഇത്തരം തിന്മകളിൽ നിന്നും കാത്തുസൂക്ഷിക്കേണ്ടിയിരിക്കുന്നു . ജാഗ്രതൈ .
ReplyDelete