മലപ്പുറം: ഡി.സി.സി പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അതൃപ്തിയുള്ള പ്രവർത്തകർ മലപ്പുറം ജില്ല കോൺഗ്രസ് ഓഫിസിന് മുന്നിൽ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. തുടര്‍ന്ന് മറ്റ് പ്രവര്‍ത്തകരെത്തി കൊടിയഴിച്ചു. ജില്ല കോണ്‍ഗ്രസ് അധ്യക്ഷനെ പ്രഖ്യാപിച്ചതിനെതിരെ മലപ്പുറത്തും അസ്വാരസ്യങ്ങളുണ്ടെങ്കിലും പ്രതിഷേധം പുറത്തുവന്നിരുന്നില്ല. എന്നാല്‍, കരിങ്കൊടി കെട്ടിയതോടെ വിഷയം പരസ്യമായിരിക്കുകയാണ്. നിലമ്പൂരില്‍ സീറ്റ് ലഭിക്കാതിരുന്നതോടെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ആര്യാടന് ഷൗക്കത്തിന് താൽക്കാലിക അധ്യക്ഷ സ്ഥാനം നൽകിയിരുന്നു. ഇതിനാൽ ഷൗക്കത്തിനുതന്നെ അധ്യക്ഷ പദവി നല്‍കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഭാരവാഹികളും ജില്ലയിലെ കെ.പി.സി.സി അംഗങ്ങളില്‍ ചിലരും ഇതിനായി ഹൈകമാന്‍ഡിന് കത്തുമയച്ചു. എന്നാൽ, പ്രഖ്യാപനം വന്നപ്പോൾ വി.എസ്. ജോയിക്കാണ് നറുക്ക് വീണത്. ഈ മാസം 26ന് ജില്ല കമ്മിറ്റി ഓഫിസ് പരിസരത്തും വണ്ടൂരിലും എ.പി. അനില്‍കുമാര്‍ എം.എല്‍.എക്കെതിരെ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
0 Comments