ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗര്‍ഡ് മുള്ളര്‍(75) അന്തരിച്ചു. അല്‍ഷിമേഴ്‌സ് രോഗബാധിതനായിരുന്നു ഗര്‍ഡ് മുള്ളര്‍. ബുണ്ടസ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ റെക്കോഡ് ഗര്‍ഡ് മുള്ളര്‍ക്കായിരുന്നു. യൂറോപ്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒരാളാണ് മുള്ളര്‍.
1964 മുതല്‍ 1979 വരെ അദ്ദേഹം ബയേണു വേണ്ടി കളിച്ചിരുന്നു.
ബയേണൊപ്പം 14 കിരീടങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ജര്‍മ്മനിക്ക് ഒപ്പം 1974ലെ ലോകകപ്പും അദ്ദേഹം നേടി. 1970ല്‍ ബാലന്‍ ദി ഓര്‍ പുരസ്‌കാരവും ഗര്‍ഡ് മുള്ളര്‍ നേടി. 32 ബുണ്ടസ് ലീഗ് ഹാട്രിക്ക് സ്വന്തം പേരില്‍ ഉള്ള മുള്ളര്‍ 7 തവണ ബുണ്ടസ് ലീഗ് ടോപ് സ്‌കോറര്‍ ആയി ലീഗ് ഫിനിഷ് ചെയ്തിട്ടുണ്ട്. ജര്‍മ്മനിക്കു വേണ്ടി 62 മത്സരങ്ങളില്‍ നിന്ന് 68 ഗോളുകള്‍ നേടിയതും മുള്ളറിനായിരുന്നു.
1 Comments
62 മത്സരങ്ങളിൽ നിന്ന് 68 ഗോളുകൾ . അതേ , മുള്ളർ ശരിക്കും LEGEND തന്നെയായിരുന്നു . ഫുട് ബോൾ ആസ്വാദകരുടെയും ഫുട്ബോൾ ആരാധകരുടെയും നാടായ മലബാറിൽ കോടിക്കണക്കിനു ആരാധകരും അഭ്യുടയകാക്ഷികളുമുണ്ട് , മുള്ളർക്ക് .
ReplyDelete