🟢കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹ നയം തുടരുന്നു: വിമാനയാത്രാക്കൂലി വീണ്ടും വര്‍ദ്ധിപ്പിച്ച് വ്യോമയാന മന്ത്രാലയം
ആഭ്യന്തര വിമാന യാത്രാക്കൂലി വീണ്ടും വർദ്ധിപ്പിച്ച് വ്യോമയാന മന്ത്രാലയം. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വിമാനയാത്രാക്കൂലി വർദ്ധിപ്പിക്കുന്നത്. ഒൻപത് മുതൽ 12 ശതമാനത്തിൻ്റെ വർദ്ധനയാണ് ഏർപ്പെടുത്തിയത്.
40 മിനിറ്റിൽ താഴെയുള്ള വിമാനയാത്രക്കുള്ള മിനിമം ചാർജ്ജ് 2600 രൂപയിൽ നിന്ന് 2900 രൂപയാക്കി വർദ്ധിപ്പിച്ചു. 11.53 ശതമാനത്തിൻ്റെ വർദ്ധനയാണ് വരുത്തിയത്. 8800 രൂപയാണ് ഈ കാറ്റഗറിയിലെ ഉയർന്ന ചാർജ്ജ്. 40 മുതൽ 60 മിനിറ്റ് വരെയുള്ള യാത്രക്ക് മിനിമം 3,700 രൂപയും ഉയർന്ന ചാർജ്ജായി 11,000 രൂപയും നൽകണം.
60 മുതൽ 90 മിനിറ്റ് വരെയുള്ള യാത്രക്ക് 4500 രൂപയാണ് മിനിമം ചാർജ്ജ്. ഉയർന്ന ചാർജ്ജായി 13,200 രൂപയും നൽകേണ്ടി വരും. ഇതുപോലെ എല്ലാ കാറ്റഗറിയിലും വർദ്ധന വരുത്തിയിട്ടുണ്ട്. ഈ ചാർജിൽ പാസഞ്ചർ സെക്യൂരിറ്റി ഫീസ്, യൂസർ ഡെവലപ്മെൻറ് ഫീസ്, ജി.എസ്.ടി എന്നിവ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ചാർജ്ജ് ഇനിയും ഉയരും. ഈ വർഷം ഫെബ്രുവരി, മേയ്, ജൂൺ മാസങ്ങളിൽ വിമാന യാത്രാക്കൂലി വർദ്ധിപ്പിച്ചിരുന്നു.
┗━▣━━◤popular◢━━▣━┛
0 Comments