Flash News

6/recent/ticker-posts

മലപ്പുറം ജില്ലയിൽ മുസ് ലിം ലീഗ് ഭരിക്കുന്ന ഗ്രാമ പഞ്ചായത്തുകളിൽ ഇനി “സർ”വിളി ഇല്ല -

Views
മലപ്പുറം: ജില്ലയിൽ മുസ്ലിം ലീഗ് പ്രസിഡണ്ടുമാരായ ഗ്രാമ പഞ്ചായത്തുകളിൽ ഇനി “സർ”വിളി വേണ്ട എന്ന് തീരുമാനിച്ചു. “സർ” എന്ന അഭിസംബോധനയും ഒഴിവാക്കും.മുസ്ലിം ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടു മാരുടെ സംഘടനയായ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്സ് ലീഗ് ജനറൽ ബോഡി യോഗമാണ് തീരുമാനമെടുത്തത്. ഇനി ഓരോ ഭരണസമിതിയും യോഗം ചേർന്നും ജീവനക്കാരുടെ യോഗം വിളിച്ചും ഈ കാര്യം ചർച്ച ചെയ്തു നടപ്പിലാക്കും.ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിവച്ച ഇത്തരം കീഴ്‌വഴക്കങ്ങൾ ഇത്രയും നാൾ അതുപോലെ തുടരുകയായിരുന്നു. യഥാർത്ഥത്തിൽ യജമാനന്മാർ ജനങ്ങളാണെന്ന ജനാധിപത്യ ബോധമാണ് വൈകിയാണെങ്കിലും തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്.

സംസ്ഥാനത്ത് ഒരു രാഷ്ട്രീയ സംഘടനയുടെ പ്രതിനിധികളായ പ്രസിഡണ്ടുമാരെല്ലാവരും കൂടി ഇത്തരമൊരു തീരുമാനമെടുക്കുന്നത് ആദ്യമാണ്.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ്സ് ലീഗ് ജില്ലാ പ്രസിഡൻ്റ് പി സി അബ്ദുറഹ്മാൻ പുൽപ്പറ്റ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു എ ലത്തീഫ് എം.എൽ.എ , സെക്രട്ടറിമാരായ ഉമ്മർ അറക്കൽ, ഇസ്മായിൽ മൂത്തേടം, പ്രസിഡൻ്റ് സ് ലീഗ് ജില്ലാ സെക്രട്ടറി കെ. ഇസ്മയിൽ മാസ്റ്റർ പൂക്കോട്ടൂർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻ്റ് കലാം മാസ്റ്റർ പെരുവള്ളൂർ, സെക്രട്ടറി നാസർ എടരിക്കോട്, പ്രസിഡൻ്റ് സ് ലീഗ് ഭാരവാഹികളായ അബ്ദുല്ലക്കോയ ചെറുകാവ്, എസ് എ മൻസൂർ തങ്ങൾ ഊരകം, മൂസ കടമ്പോട് ഒതുക്കുങ്ങൽ, കെ.പി വഹീദ കൽപകഞ്ചേരി , പി വി ഉസ്മാൻ കാവനൂർ, അഡ്വ: അസ്കർ അലി മങ്കട, കെ റാബിയ കോഡൂർ, സി എം മുസ്തഫ വെട്ടത്തൂർ ,ടി കെ ഗോപി കാളികാവ്, എളങ്കയിൽ മുംതാസ് ചീക്കോട്, സി പി കുഞ്ഞുട്ടി മംഗലം പ്രസംഗിച്ചു.


Post a Comment

0 Comments