നാലു വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ മലപ്പുറം ചെട്ടിപ്പടി സ്വദേശി ട്രെയിന്‍ ഇടിച്ചു മരിച്ചു.
♦️മുപ്പത്തഞ്ചു വർഷം ലബനോണിൽ; ഇക്കാലത്ത് കുടുംബവുമായി ഒരു ബന്ധവുമില്ല; നാലുവർഷം മുൻപ് നാട്ടിൽ എത്തിയപ്പോൾ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയി; മൂന്നുവർഷം മുമ്പ് സഹോദരൻ ട്രെയിൻ ഇടിച്ച് മരിച്ച അതേ സ്ഥലത്ത് ട്രെയിൻ തട്ടി ദേവദാസന്റെയും മരണം'.
(മലപ്പുറം)
മലപ്പുറം വള്ളിക്കുന്നില്‍ ട്രെയിന്‍ ഇടിച്ച് അരിയല്ലൂരിലെ 72കാരന്‍ മരിച്ചു.
അരിയല്ലൂര്‍ ചെട്ടിച്ചിവീട്ടില്‍ ദേവദാസന്‍(72 )ആണ് ഇന്ന് പുലര്‍ച്ചെ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനുമുമ്പില്‍ ട്രെയിന്‍ ഇടിച്ച് മരിച്ചത്.
മുപ്പത്തഞ്ചു വര്‍ഷം ലബനോണില്‍ ആയിരുന്ന ദേവദാസന്‍, കുടുംബവുമായി ഒരു ബന്ധവുമില്ലായിരുന്നു. എംബസിയുമായി ബന്ധപെട്ടിട്ടും ആളെ കണ്ടുകിട്ടിയില്ല . അങ്ങിനെയാണ് നാലുവര്‍ഷം മുന്‍പ് നാട്ടില്‍ എത്തിയത്.
സ്വന്തം വീട്ടുകാര്‍ അദ്ദേഹത്തെ സ്വീകരിച്ചെങ്കിലും ഭാര്യയും മക്കളും അദ്ദേഹത്തെ ഉപേക്ഷിച്ചുപോകുകയാണുണ്ടായത്. ഒരു മകളും ഒരു മകനും ഉണ്ട് . പരപ്പനങ്ങാടി പോലീസ് സ്ഥലത്തുവന്നു മൃതദേഹം പോസ്റ്റുമോട്ടത്തിനയച്ചു.
മൂന്ന് വര്‍ഷം മുന്‍പാണ് ദേവദാസിന്റെ ഒരു സഹോദരന്‍ അനില്‍കുമാര്‍ ഇതേ സ്ഥലത്തുതന്നെ ട്രെയിന്‍ തട്ടി മരിച്ചത്.
ഭാര്യ : അംബിക. മകള്‍ : സിനി. മകന്‍ : ഷിനോയ്
0 Comments