ദുബായ്: സമൂഹമാധ്യമങ്ങളിലൂടെ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന സംഘങ്ങളെ കരുതിയിരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജോലി വാഗ്ദാനം ചെയ്യുന്നവർ നൽകുന്ന രേഖകൾക്ക് അംഗീകാരമുണ്ടോയെന്ന് ആദ്യം ഉറപ്പാക്കണം. യുഎഇ നിയമ പ്രകാരം വിസ ചെലവുകൾ സ്പോൺസറാണു വഹിക്കേണ്ടത്. അംഗീകൃത കമ്പനികളുടെയും സർക്കാർ കാര്യാലയങ്ങളുടെയും പേരിൽ വ്യാജ റിക്രൂട്ടിങ് സംഘങ്ങൾ വലയൊരുക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. വിവിധ എമിറേറ്റുകളിലെ എമിഗ്രേഷൻ കാര്യാലയങ്ങളിൽ നിന്നും ഫെഡറൽ എമിഗ്രേഷൻ അതോറിറ്റിയുടെ ഇ-ചാനലുകളിലും വീസ വിവരങ്ങൾ ലഭിക്കും.
നിയമനം ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നവ ആണോ എന്ന് ഉറപ്പ് വരുത്തണം. മന്ത്രാലയത്തിന്റെ മുദ്രയുള്ള രേഖകളിലാണ് തൊഴിൽ ഓഫർ ലെറ്റർ ലഭിക്കുക. വിസ സത്യമാണോയെന്നും പരിശോധിക്കണം.
0 Comments