Flash News

6/recent/ticker-posts

ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതില്‍ തെറ്റില്ലെന്ന് കേരളത്തിലെ 52% സ്ത്രീകള്‍- NFHS സര്‍വേ

Views

ന്യൂഡല്‍ഹി: ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നതിനെ ന്യായീകരിച്ച് മുപ്പതു ശതമാനത്തിലധികം സ്ത്രീകള്‍. ദേശീയ കുടുംബ ആരോഗ്യ സര്‍വേ(എന്‍.എഫ്.എച്ച്.എസ്.)യിലേതാണ് ഞെട്ടിപ്പിക്കുന്ന കണക്ക്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 18 ഇടങ്ങളില്‍ നടത്തിയ സര്‍വേയില്‍ 14 ഇടത്തെ 30 ശതമാനത്തില്‍ അധികം സ്ത്രീകളാണ് ചില സാഹചര്യത്തില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നത് നീതീകരിക്കാമെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം വളരെ കുറച്ച് പുരുഷന്മാര്‍ മാത്രമാണ് ഇത്തരം പെരുമാറ്റം ശരിയാണെന്ന് അഭിപ്രായപ്പെട്ടത്.

രണ്ട് സംസ്ഥാനങ്ങളില്‍ 80 ശതമാനത്തില്‍ അധികം സ്ത്രീകളും പുരുഷന്‍ ഭാര്യയെ മര്‍ദിക്കുന്നതില്‍ ന്യായമുണ്ടെന്ന് കരുതുന്നവരാണ്. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും 84 ശതമാനം സ്ത്രീകള്‍ വീതമാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. അതേസമയം കര്‍ണാടകയില്‍ 77 ശതമാനം സ്ത്രീകളും ഈ പെരുമാറ്റത്തെ അനുകൂലിക്കുന്നു. കേരളത്തില്‍ 52 ശതമാനം സ്ത്രീകളാണ് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിനെ ന്യായീകരിക്കുന്നത്.

മറ്റ് ചില സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഇങ്ങനെ

മണിപ്പുര്‍(66%), ജമ്മു കശ്മീര്‍(49%), മഹാരാഷ്ട്ര(44%), പശ്ചിമ ബെംഗാള്‍(42%) തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയ ഉയര്‍ന്ന ശതമാനം സ്ത്രീകളുള്ളത്.

ഭാര്യയെ അടിക്കുകയോ ഇടിക്കുകയോ ചെയ്യുന്നതിന് ഭര്‍ത്താവിനെ ന്യായീകരിക്കാനാകുമോ എന്നായിരുന്നു എന്‍.എഫ്.എച്ച്.എസിലെ ചോദ്യം. (ഇതിന് ചില സാഹചര്യങ്ങളും മുന്നോട്ടുവെച്ചിരുന്നു. അവ: ഭാര്യ തന്നോട് വിശ്വസ്ത പുലര്‍ത്തുന്നില്ല എന്ന സംശയം, ഭര്‍ത്താവിന്റെ മാതാപിതാക്കളെ ബഹുമാനിക്കാതിരിക്കുക, ഭര്‍ത്താവുമായി തര്‍ക്കിക്കുക, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മിതിക്കുക, ഭര്‍ത്താവിനോട് പറയാതെ പുറത്തുപോവുക, വീടും കുട്ടികളയെും ശ്രദ്ധിക്കാതിരിക്കുക, നന്നായി ഭക്ഷണം പാകം ചെയ്യാതിരിക്കുക.)

സര്‍വേയില്‍ പങ്കെടുത്ത സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍പ്പെടെ പതിന്നാലിടത്തെ 30 ശതമാനത്തില്‍ അധികം സ്ത്രീകള്‍ ചോദ്യത്തിന് ”യെസ്” എന്നാണ്  ഉത്തരം നല്‍കിയത്. ഭാര്യമാരെ ഭര്‍ത്താക്കന്മാര്‍ മര്‍ദിക്കുന്നതിനെ ഏറ്റവും കുറച്ച് സ്ത്രീകള്‍ അനുകൂലിച്ചത് ഹിമാചല്‍ പ്രദേശിലാണ്. 14.8 ശതമാനം സ്ത്രീകളാണ് മര്‍ദിക്കുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടത്.

ഭാര്യമാരെ മര്‍ദിക്കുന്നതില്‍ ന്യായം കണ്ടെത്താനാകുമെന്ന് കര്‍ണാടകയിലെ 81.9 ശതമാനം പുരുഷന്മാര്‍ അഭിപ്രായപ്പെട്ടപ്പോള്‍, ഹിമാചല്‍ പ്രദേശില്‍ വെറും 14.8 ശതമാനം പേരാണ് സമാന അഭിപ്രായം പങ്കുവെച്ചത്.


Post a Comment

1 Comments

  1. കേരളത്തിൽ 52 % സ്ത്രീകളും യാഥാർഥ്യത്തെ മടികൂടാതെ അംഗീകരിക്കുന്നവരാണ് എന്നർത്ഥം .

    ReplyDelete