റിയാദ് :വിദേശങ്ങളിൽ നിന്നും ഉംറ തീർഥാടനത്തിനുള്ള മാനദണ്ഡങ്ങളും നിബന്ധനകളും വ്യക്തമായി മന്ത്രാലയം. ആരോഗ്യ മന്ത്രാലയുമായി ചേർന്ന് നടത്തിയ കോവിഡ് അവലോകന വാർത്താ സമ്മേളനത്തിലാണ് മന്ത്രാലയ പ്രതിനിധി നിബന്ധനകൾ വ്യക്തമാക്കിയത്. ഉംറ വിസ നൽകുന്നതിനു മുമ്പ് വാക്സിൻ പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കിയിരിക്കണം എന്നതാണ് ഉംറയും രാജ്യത്തേക്കുള്ള പ്രവേശന വിസയും നൽകുന്നതിനുള്ള അടിസ്ഥാനപരവുമായ വ്യവസ്ഥയെന്ന് ഹജ്ജ്, ഉംറ മന്ത്രാലയ ഔദ്യോഗിക വക്താവ് എഞ്ചി: ഹിഷാം സായിദ് പറഞ്ഞു.
രാജ്യത്തിന് പുറത്ത് നിന്ന് ഉംറ വിസയിൽ വരുന്ന തീർഥാടകർ സൗദി അംഗീകരിച്ച വാക്സിനുകളിൽ ഒന്ന് പൂർണ്ണ ഡോസ് എടുത്തവരാണെങ്കിൽ ഉംറ ആപ്ലിക്കേഷൻ വഴി അവർക്ക് അനുവദിച്ച പെർമിറ്റുകൾ അനുസരിച് ആചാരങ്ങളും സന്ദർശഞങ്ങളും പ്രാർഥനകളും നടത്താൻ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഇത്തരക്കാർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ ലോകരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് പൂർണ്ണ ഡോസ് സ്വീകരിച്ചു വിദേശത്ത് നിന്ന് വരുന്ന തീർത്ഥടകർക്ക് 3 ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നടപടി ക്രമങ്ങൾ ബാധകമാക്കുമെന്ന് 48 മണിക്കൂറിനു ശേഷം പി സി ആർ പരിശോധന നടത്തുമെന്നും നിബന്ധനയുണ്ട്. ലബോറട്ടറി പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ വിസയുടെ കാലവധിക്കനുസരിച്ച് അവർക്ക് ആചാരനുഷ്ഠാനങ്ങൾ നടത്താനും രാജ്യത്ത് താമസിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
0 Comments