ആശങ്കയായി രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നു. മഹാരാഷ്ട്രയിൽ മാത്രം എട്ട് പേർക്കാണ് കഴിഞ്ഞ ദിവസം ഓമൈക്രോൺ സ്ഥിരീകരിച്ചത്.
മുംബൈയിൽ നിന്നുള്ള ഏഴ് പേർക്കും വസായ് വിരാറിൽ നിന്നുള്ള ഒരാൾക്കുമാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ഒമൈക്രോൺ റിപ്പോർട്ട് ചെയ്തവരുടെ ആകെ എണ്ണം 28 ആയി ഉയർന്നു.
അതേസമയം, രാജ്യത്ത് ബൂസ്റ്റർ ഡോസ് വിതരണം ഉടനില്ലെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് എല്ലാവർക്കും രണ്ടു ഡോസ് വാക്സീൻ നൽകുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്ന് ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. മൂന്നാം ഡോസ് നൽകണമെന്ന് രാജ്യത്ത് ഇപ്പോഴുള്ള രണ്ടു വിദഗ്ധ സമിതികളും നിർദേശിച്ചിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
0 Comments