Flash News

6/recent/ticker-posts

മൾട്ടി ലെയർ നെറ്റ്വർക്ക് മാർക്കറ്റിങ്ങിന് വിലക്ക്; മണി ചെയിൻ പദ്ധതികൾക്കും നിരോധനം

Views


മണിചെയ്ന്‍ മാര്‍ക്കറ്റും എം.എല്‍.എം മാര്‍ക്കറ്റിംഗും നിരോധിച്ച്  കേന്ദ്രസര്‍ക്കാര്‍; 
90 ദിവസത്തിനുള്ളില്‍ നിയമം ബാധകം


നേരിട്ടുള്ള വിൽപനയുടെ മറവിൽ പിരമിഡ് പദ്ധതി വേണ്ട

ന്യൂഡൽഹി: മൾട്ടി ലെയർ നെറ്റ്വർക്ക് മാർക്കറ്റിങ് വിലക്കി കേന്ദ്ര സർക്കാർ ഉത്തരവ്. നേരിട്ടുള്ള വിൽപനയുടെ (ഡയറക്ട് സെല്ലിങ്) മറവിൽ ആളുകളെ കണ്ണിചേർത്ത് വിവിധ തട്ടുകളിലാക്കി പ്രവർത്തിക്കുന്ന രീതിയാണ് വിലക്കിയത്. നീതിപൂർവകമല്ലാത്ത വ്യാപാര രീതിയാണ് ഡയറക്ട് സെല്ലിങ്ങിലുളളതെന്ന് കേന്ദ്ര ഉപഭോക്തൃ -ഭക്ഷ്യ വിതരണ മന്ത്രാലയത്തിലെ ജോയൻറ് സെക്രട്ടറി അനുപമ മിശ്ര പറഞ്ഞു. പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ സ്കീം നിരോധന നിയമത്തി‍െൻറ രണ്ടാം വകുപ്പിൽ വരുന്ന മണി ചെയിൻ പദ്ധതികൾക്കും കേന്ദ്രം നിരോധനം ഏർപ്പെടുത്തി. ആളുകളെ പുതുതായി ചേർക്കുന്നതിന് അനുസരിച്ച് പണം ലഭിക്കുന്ന പിരമിഡ് മാതൃകയാണിത്.

ആദ്യം ചേരുന്നവർ മുകൾതട്ടിലും പിന്നീട് ചേരുന്നവർ താഴേ തട്ടിലുമായി വീണ്ടും ആളുകളെ ചേർത്തുകൊണ്ടിരിക്കുന്ന മൾട്ടിലെയേഡ് (മൾട്ടി ലെവൽ) നെറ്റ്വർക്ക് ആണ് ‘പിരമിഡ് സ്കീം’ എന്ന് പുതിയ വിജ്ഞാപനത്തിൽ കേന്ദ്രം പറയുന്നു. കേരളത്തിൽ സജീവമായ മിക്ക വിദേശ, ഇന്ത്യൻ മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനികളും പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്.

പുതിയ വിജ്ഞാപനപ്രകാരം ഡയറക്ട് സെല്ലിങ്ങിന് കേന്ദ്രം പുതിയ നിർവ്വചനവും കൊണ്ടുവന്നു. ഒരു സ്ഥാപനമോ കമ്പനിയോ നേരിട്ടുള്ള വിൽപനക്കാരിലൂടെ തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും നൽകുന്നതാണ് ഡയറക്ട് സെല്ലിങ്. ഈ കമ്പനികളെ നിയന്ത്രിക്കാനുള്ള ചട്ടങ്ങളും കേന്ദ്രം പുറത്തിറക്കി. ഇത്തരം കമ്പനികൾക്ക് ഇന്ത്യയിൽ ഒരു ഓഫിസ് എങ്കിലും ഉണ്ടാകണം. തങ്ങളുടെ എല്ലാ വിൽപനക്കാർക്കും തിരിച്ചറിയൽ കാർഡ് നൽകണം.

കമ്പനി സെക്രട്ടറി വിൽപനക്കാരുമായി രേഖാമൂലം കരാറിലേർപ്പെടണം. വിൽപനക്കാരുടെ ചരക്കുകൾക്കും സേവനങ്ങൾക്കും കമ്പനി സെക്രട്ടറി ആയിരിക്കും ഉത്തരവാദിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു. പുതിയ വിജ്ഞാപനത്തിലെ ചട്ടങ്ങൾ നടപ്പാക്കുകയും അവ കമ്പനികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് സംസ്ഥാന സർക്കാറാണ്. 


Post a Comment

0 Comments