Flash News

6/recent/ticker-posts

ഈ സമ്മേളന തിരക്കുകളില്‍ ഓടി നടന്നു പാര്‍ട്ടിയുടെ കൈയ്യാകേണ്ടിയിരുന്ന സഖാവായിരുന്നു....സന്ദീപിനെ കുറിച്ച് ഹൃദയം തൊടും കുറിപ്പ്

Views

ആ പ്രദേശത്ത് ലോക്കല്‍ സമ്മേളനം കഴിഞ്ഞിട്ട് അധികം ദിവസമായി കാണില്ല. സഖാവ് പി.ബി സന്ദീപ് ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടും അധികം ദിവസമായി കാണില്ല.

സമീപ കാലത്ത് ഏറ്റവുമധികം പേര്‍ തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടി വിട്ടു സി.പി.ഐ.എമ്മിലേക്ക് ഒഴുകി കൊണ്ടിരുക്കുന്ന പ്രദേശമാണ് തിരുവല്ല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ല.


ആ തിരുവല്ലയിലെ പെരിങ്ങര ലോക്കല്‍ കമ്മറ്റിയുടെ സെക്രട്ടറിയായിരുന്നു ആര്‍.എസ്.എസ് ഭീകരവാദികള്‍ ഇന്ന് അരുംകൊല ചെയ്ത സഖാവ് സന്ദീപ് എന്ന ചെറുപ്പക്കാരന്‍.അസാമാന്യ സംഘാടകനായിരിക്കണം നിശ്ചയം.


തലശേരിയില്‍ സംഘപരിവാര്‍ വിഷ ജീവികള്‍ വിദ്വേഷ പ്രകടനം നടത്തിയപ്പോള്‍ പാര്‍ട്ടി പറഞ്ഞു ഈ മണ്ണില്‍ കമ്യൂണിസ്റ്റുകാരും സി.പി.ഐ.എമ്മുമുള്ളിടത്തോളം കാലം നിങ്ങളുടെ ഒരജണ്ടയും നടക്കാന്‍ പോകുന്നില്ലെന്ന്.കൊന്ന് തീര്‍ത്ത് നടപ്പിലാക്കാനാകും ഒരുമ്പിട്ടറങ്ങുന്നത്.

സഖാവ് പി.ബി സന്ദീപ് കുമാര്‍,ഈ സമ്മേളന തിരക്കുകളില്‍ ഓടി നടന്നു പാര്‍ട്ടിയുടെ കൈയ്യാകേണ്ടിയിരുന്ന സഖാവായിരുന്നു. അന്ത്യാഭിവാദ്യങ്ങള്‍…

തിരുവല്ല നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരകിലോമീറ്റര്‍ മാറിയുള്ള കലുങ്കിന് അടുത്തുവെച്ചാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സി പി ഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ ക്രൂരമായി കൊലപ്പെടുത്തിയത്. സന്ദീപിന് പിന്നാലെ മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ അക്രമി സംഘം തടഞ്ഞു നിര്‍ത്തിയാണ് വെട്ടി കൊലപ്പെടുത്തിയത്.
ആക്രമണത്തില്‍ പരിക്കെറ്റ് രക്ഷപ്പെടാന്‍ ശ്രമിച്ച സന്ദീപിനെ സമീപത്തെ വയലിലെ വെള്ളക്കെട്ടില്‍ ഇട്ട് അതി ക്രൂരമായി വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ക്കെതിരെയും ആര്‍ എസ് എസ് കൊലയാളികള്‍ ആയുധങ്ങള്‍ കാട്ടി ഭീഷണി മുഴക്കി. ഇതിന് ശേഷമാണ് സംഘം ഓടി രക്ഷപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. കൊല്ലണമെന്ന ഉദ്ദേശത്തോടെ ക്രിമിനല്‍ സംഘം ആക്രമിക്കുകയായിരുന്നു. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റിരുന്നതായി സിപിഐഎം നേതാക്കള്‍ വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിലുള്ള കരണത്തെക്കുറിച്ചോ പ്രകോപനത്തെ പറ്റിയോ വ്യക്തതയില്ല.


Post a Comment

0 Comments