യൂത്ത് ലീഗ് നേതൃയോഗത്തിൽ പങ്കെടുക്കാൻ നേതാക്കൾ എത്തിയത് വിമാനത്തിൽ ; വിമർശനം..
റൂമിന് പതിനായിരം രൂപ ദിവസ വാടകയുള്ള റിസോര്‍ട്ടിലാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്നും ഇതും ധൂര്‍ത്തല്ലേയെന്നും വിമര്‍ശകര്‍ ചോദിക്കുന്നുന്നുണ്ട്
മുസ്ലീം യുത്ത്‌ലീഗ് സംസ്ഥാന എക്‌സിക്യൂട്ടിവ് ക്യാമ്പില്‍ പങ്കെടുക്കാന്‍ യൂത്ത് ലീഗ് പ്രസിഡന്റ് മുനവറലി തങ്ങളും ജനറല്‍ സെക്രട്ടറി പികെ ഫിറോസും പോയത് ഹെലികോപ്ടറില്‍.
ഇരുവരുടെയും ഹെലികോപ്ടര്‍ യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനങ്ങളുയരുന്നുണ്ട്. പിരിവെടുത്തും സംഭാവന വാങ്ങിയും സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മ്മിച്ചതിന് ശേഷം ഇത്രയും ആഡംബരമോയെന്നാണ് വിമര്‍ശകരുടെ ചോദ്യം. തങ്ങളും ഫിറോസും ചെയ്തത് ശരിയായില്ല ഇത്തരത്തിൽ ധൂർത്ത് വേണ്ടായിരുന്നു എന്നാണ് വിമർശകർ പറയുന്നത്.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്ടര്‍ യാത്രയ്‌ക്കെതിരെ ഉയര്‍ത്തുന്നതില്‍ മുന്‍നിരയിലായിരുന്നു ലീഗ് നേതൃത്വം. അതേസമയം യാത്രയ്ക്ക് സംഘടന ചെലവൊന്നും വഹിച്ചിട്ടില്ലെന്നാണ് പികെ ഫിറോസിന്റെ വിശദീകരണം. ഒരു സ്വകാര്യ വ്യക്തി അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് അറബികളെ കൊണ്ടുവരാൻ ലീസിന് എടുത്ത ഹെലിക്കോപ്റ്റർ ആണതെന്നും, അന്നേ ദിവസം ഹെലിക്കോപ്റ്റർ ഫ്രീ ആയിരുന്നതിനാൽ ഞങ്ങളോട് അതിൽ പൊയ്ക്കൊള്ളാൻ അദ്ദേഹം ആവശ്യപ്പെടുകയാണ് ഉണ്ടായതെന്നും പി.കെ ഫിറോസ് പറഞ്ഞു.
അതേ സമയം റൂമിന് പതിനായിരം രൂപ ദിവസ വാടകയുള്ള റിസോര്‍ട്ടിലാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്നും ഇതും ധൂര്‍ത്തല്ലേയെന്നും വിമര്‍ശകര്‍ ചോദിക്കുന്നുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന മുസ്ലീം യുത്ത്‌ലീഗ് സംസ്ഥാന എക്‌സിക്യൂട്ടിവ് ക്യാമ്പ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്.
0 Comments