Flash News

6/recent/ticker-posts

കോട്ടക്കലില്‍ ഹണിട്രാപ്പിലൂടെ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സ്ത്രീ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍.

Views
മിസ്ഡ് കോളില്‍ കുരുക്കി ഫസീല, നേരില്‍ കാണണമെന്ന് പറഞ്ഞു; കാറില്‍വെച്ച് വീഡിയോ പകര്‍ത്തി
          

കോട്ടയ്ക്കൽ: കൂട്ടിലങ്ങാടി സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ ഏഴംഗ സംഘം പിടിയിൽ. കൊണ്ടോട്ടി സ്വദേശിനി ഫസീല(45), തിരൂർ ബി.പി. അങ്ങാടി സ്വദേശി അബ്ദുൾ അസീം(28), കൊണ്ടോട്ടി പുളിക്കൽ സ്വദേശികളായ അബ്ദുള് റഷീദ്(36), നിസാമുദ്ദീൻ(24), മംഗലം സ്വദേശി ഷാഹുൽ ഹമീദ്(30), കോട്ടക്കൽ സ്വദേശികളായ മുബാറക്ക്(32), നസ്റുദ്ദീൻ(30) എന്നിവരെയാണ് കോട്ടയ്ക്കൽ പോലീസ് പിടികൂടിയത്.

 ⭕️പിടിയിലായ പ്രതികൾ 👇🏼


മലപ്പുറം എസ്.പി. സുജിത് ദാസിന് കഴിഞ്ഞ തിങ്കളാഴ്ച ലഭിച്ച പരാതിയെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുൻപ് പരാതിക്കാരന്റെ ഫോണിലേയ്ക്ക് വന്ന മിസ് കോളിലൂടെയാണ് ഒന്നാം പ്രതിയായ ഫസീലയുമായി പരാതിക്കാരൻ പരിചയത്തിലാകുന്നത്. ഫസീല നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 12- ന് പരാതിക്കാരൻ കാറിൽ കോട്ടയ്ക്കലിൽ എത്തുകയായിരുന്നു. വാഹനത്തിൽ കയറിയ ഫസീല കോഴിച്ചെനയിലുള്ള പോലീസ് ഡംപിങ് യാർഡിന് സമീപമെത്തിയപ്പോൾ കാർ നിർത്താൻ ആവശ്യപ്പെട്ടു.

കാർ നിർത്തിയ ഉടൻ തന്നെ മറ്റൊരു വാഹനത്തിൽ പിന്തുടർന്ന് വരികയായിരുന്ന നാലു പേർ അതിക്രമിച്ച് കയറി പരാതിക്കാരനെ കാറിന്റെ പിൻസീറ്റിലേയ്ക്ക് ഇരുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഫസീലയുമായുള്ള അശ്ലീല ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് വിലപേശലിലൂടെ തുക 50,000 ആയി കുറച്ചു. ഇതോടെ യുവാവ് പോലീസിൽ പരാതി നല്കി.
പണം നൽകാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയാണ് സംഘത്തെ പോലീസ് പിടികൂടിയത്. കാറിനുള്ളിൽ വെച്ച് പ്രതികൾ പരാതിക്കാരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ രണ്ടാം പ്രതിയുടെ ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

എസ്.പി. സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാൻ സാഫ് എന്ന പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ ഡി.വൈ.എസ്.പി. പ്രദീപ് കുമാർ, കോട്ടയ്ക്കൽ സ്റ്റേഷൻ ഇന്സ്പെക്ടർ എം.കെ. ഷാജി, എസ്.ഐ. മാരായ വിവേക്, എം. ഗിരീഷ്, സി.പി.ഒ. മാരായ സൂരജ്, ശരൺ കുമാർ, സുരാജ്, ആദർശ്, നിതീഷ, ഷമീറ എന്നിവരാണ് പ്രതികളെ പിടികൂടിയത്.


Post a Comment

0 Comments