ഇടുക്കി പൊന്മുടിയില്‍ കെഎസ്ഇബി ഭൂമിയില്‍ സര്‍വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ എം.എം മണിയുടെ മരുമകനsങ്ങുന്ന സംഘം തടഞ്ഞു.
ഇടുക്കി: പൊന്മുടിയില്‍ കെ.എസ്.ഇ.ബി ഭൂമിയില്‍ സര്‍വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു. രാജാക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും മുന്‍ വൈദ്യുതിമന്ത്രി എം.എം മണിയുടെ മരുമകനുമായ വി.എ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍വേ സംഘത്തെ തടഞ്ഞത്.
കെ.എസ്.ഇ.ബിയുടെ പൊന്മുടി ഡാമിന് സമീപമുള്ള 21 ഏക്കര്‍ ഭൂമിയാണ് ഹൈഡല്‍ ടൂറിസം പദ്ധതിക്ക് രാജക്കാട് സര്‍വീസ് സഹകരണ ബാങ്കിന് പാട്ടത്തിന് നല്‍കിയത്
ഭൂമി നല്‍കിയതില്‍ ആരോപണം ഉയര്‍ന്നതോടെയാണ് ഉടുമ്ബഞ്ചോല തഹസീല്‍ദാരുടെ നിര്‍ദേശപ്രകാരം മൂന്ന് സര്‍വേയര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം സര്‍വേയ്ക്ക് എത്തിയത്. കെ.എസ്്‌ഇബി ഉദ്യോഗസ്ഥരില്ലാതെ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്നാണ് വി.എ കുഞ്ഞുമോന്‍ അടക്കമുള്ളവരുടെ നിലപാട്.
1 Comments
പൊന്മുടിയിലും ഉടുമ്പഞ്ചോലയിലുമൊക്കെ ഇപ്പോൾ കുഞ്ഞുമോനാണോ ഭരിക്കുന്നത് ?. അപ്പോൾ കാരണഭൂതം വീണ്ടും മുതലാളിത്തതലസ്ഥാനമായ അമേരിക്കയിൽ അഭയം തേടിയോ ?. ഓരോ താലൂക്കും ഓരോരോ കുഞ്ഞുമോന്മാർക്ക് വീതിച്ചുകൊടുത്തു ഭരിപ്പിക്കുന്ന ശരിയായ മാർക്സിസ്റ്റ് അധികാരവികേന്ദ്രീകരണമായിരിക്കും ഇനിയങ്ങോട്ടുള്ള വിപ്ലവം എന്ന് തോന്നുന്നു . രാജാവിനു ഇടയ്ക്കിടെ മുതലാളിത്തസ്നാനഘട്ടങ്ങളിലേക്ക് തീർത്ഥയാത്രകൾ വേണ്ടിവരുമല്ലോ . വല്യമോന്മാരെ ഏൽപ്പിച്ചു പോയി ഭരണം കൈവിടുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ സുരക്ഷിതവുമല്ലല്ലോ. കേരളത്തെ ദൈവം രക്ഷിക്കട്ടേ .
ReplyDelete