പാലക്കാട്: മൂന്നു വയസുകാരനായ കുഞ്ഞിന്റെ മരണം കൊലപാതമെന്ന് റിപ്പോർട്ട്.
മാതാവിന്റെ വഴിവിട്ട ബന്ധത്തിന് കുട്ടി തടസ്സമാകാതിരിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. എലപ്പുള്ളിയിലെ മൂന്നു വയസ്സുകാരന്റെ മരണമാണ് കൊലപാതകമെന്നു തെളിയുന്നത്. കുട്ടിയുടെ മാതാവ് എലപ്പുള്ളി ചുട്ടിപ്പാറ വേങ്ങോടി മുഹമ്മദ് ഷാന്റെ ഭാര്യ ആസിയയെ പൊലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന മൊഴി ലഭിച്ചത്.
കുട്ടിയെ ഇന്നലെയാണ് അബോധാവസ്ഥയില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷമേ കൊലപാതകം സ്ഥിരീകരിക്കാനാവൂ എന്നാണ് കസബ പൊലിസ് വ്യക്തമാക്കുന്നത്.
ആസിയയും ഭര്‍ത്താവും വേര്‍പിരിഞ്ഞു കഴിയുകയാണ്. ഇതിനിടെയാണ് ഇവര്‍ മറ്റൊരാളുമായി പ്രണയത്തിലായത്. കുട്ടിയുള്ള കാര്യം കാമുകനെ അറിയിച്ചിരുന്നില്ല. കുഞ്ഞ് തടസ്സമാകുമെന്നു കരുതിയാണ് ശ്വാസം മുട്ടിച്ചു കൊന്നതെന്നാണ് പൊലിസിന് ലഭിച്ചിരിക്കുന്ന മൊഴി. വിവരമറിഞ്ഞ് നടുങ്ങിയിരിക്കുകയാണ് എലപ്പുള്ളി പ്രദേശം.
0 Comments