Flash News

6/recent/ticker-posts

ഷഹനയുടെ മരണത്തിലെ ദുരൂഹത: കോഴിക്കോട്ടെ വീട്ടില്‍ ഫോറന്‍സിക് പരിശോധന, തൂങ്ങിമരിച്ച കയര്‍ പരിശോധിക്കും

Views കോഴിക്കോട്: മോഡൽ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് പറമ്പിൽ ബസാറിൽ ഷഹനയും ഭർത്താവ് സജ്ജാദും താമസിച്ചിരുന്ന വാടക വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി.

വീട്ടിലെ ജനലിൽ ചെറിയ കയർ ഉപയോഗിച്ചാണ് ഷഹന തൂങ്ങിമരിച്ചതെന്നാണ് വിവരം. എന്നാൽ വിവരമറിഞ്ഞ് ആളുകൾ എത്തുമ്പോഴേക്കും ഷഹനയെ സജ്ജാദ് താഴെയിറക്കിയിരുന്നു. സജ്ജാദിന്റെ മടിയിൽ ബോധമറ്റു കിടന്ന ഷഹന, ആശുപത്രിയിലെത്തും മുൻപേ മരിച്ചു. ഇതിന് പിന്നിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഷഹനയുടേത് കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഷഹന ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന ചെറിയ കയറിൽ തൂങ്ങിമരിക്കാൻ സാധിക്കുമോ എന്നുള്ള കാര്യങ്ങളും പരിശോധിച്ചു. കയർ തൂങ്ങി മരിക്കാൻ പര്യാപ്തമാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

ഷഹനയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ സജ്ജാദ് നിലവിൽ റിമാൻഡിലാണ്. സജ്ജാദ് ലഹരിക്ക് അടിമയാണെന്ന ആരോപണം ഉയർന്നിരുന്നു. ഇത് വാസ്തവമാണെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഏതുതരത്തിലുള്ള ലഹരികളാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്നത് അടക്കമുള്ള കാര്യങ്ങളേക്കുറിച്ച് അറിയാനുള്ള ശാസ്ത്രീയ പരിശോധനയും ഫോറൻസിക് സംഘം നടത്തും. കെട്ടിട ഉടമയോടും സംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞതായാണ് സൂചനകൾ.

അതേസമയം, സജ്ജാദും ഷഹനയും തമ്മിൽ വഴക്കും ഉന്തുംതള്ളും പിടിവലിയുമുണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഷഹനയുടെ നേർക്ക് ദേഹോപദ്രവവും ഉണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെയുണ്ടായ ഉപദ്രവങ്ങളുടെ പാടുകളാണ് മരിച്ചസമയത്ത് ഷഹനയുടെ ദേഹത്തുണ്ടായിരുന്നതെന്ന് ഡോക്ടർ അറിയിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.

വീട്ടിൽനിന്ന് വെയിങ് മെഷീനും പാക്കിങ് വസ്തുക്കളും ഉൾപ്പെടെയുള്ളവ കണ്ടുകിട്ടിയിട്ടുണ്ട്. സജ്ജാദിന് ലഹരിമരുന്നു വിതരണവും ഉപയോഗവും ഉണ്ടായിരുന്നു. എല്ലാത്തരം ലഹരിമരുന്ന് ഇടപാടുകളും സജ്ജാദിനുണ്ടായിരുന്നു. സൊമാറ്റോ ഡെലിവറി ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു സജ്ജാദ്. ഇതിന്റെ മറവിലായിരുന്നു ലഹരിമരുന്ന് ഇടപാടുകൾ നടത്തിയിരുന്നത്. സജ്ജാദിന് ലഹരി വസ്തുക്കൾ നൽകുന്നവരേക്കുറിച്ചും ഇയാളുമായി ഇടപാട് നടത്തുന്നവരേക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.


Post a Comment

0 Comments