മലപ്പുറം:സൗദിയിൽ നിന്നെത്തി കാണാതായ ക്രൂര മര്‍ദനത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ച അബ്ദുല്‍ ജലീലിന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
വിദേശത്ത് നിന്നെത്തിയ അഗളി സ്വാദേശി ജലീലിനെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ചതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ 8 പേരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു .
ക്രൂരമര്‍ദനമേറ്റ് അബോധാവസ്ഥയിലാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ അബ്ദുല്‍ ജലീലിനെ പ്രവേശിപ്പിച്ചത്. ജലീലിന്റെ ദേഹമാസകലം മൂര്‍ച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളും മര്‍ദനമേറ്റ പാടുകളുമുണ്ടായിരുന്നു.
വഴിയരികില്‍ പരിക്കേറ്റ് കിടന്നയാളാണെന്ന് പറഞ്ഞ് മേലാറ്റൂര്‍ സ്വദേശി യഹ്യയാണ് അബ്ദുല്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ജലീലിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഘത്തില്‍ കൂടുതല്‍ പേരുണ്ട് എന്ന നിഗമനത്തിലാണ് പൊലീസ്. ഈ സംഘം തമിഴ്‌നാട്ടിലേക്ക് കടന്നതായുമാണ് സൂചന . അബ്ദുല്‍ ജലീലിനെ ആശുപത്രിയിലെത്തിച്ച യഹിയക്കായും അന്വേഷണം തുടരുകയാണ്.
കേസില്‍ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു , പ്രതികളുമായി ബന്ധമുള്ളവരെന്നു സംശയിക്കുന്നവരെയാണ് കസ്റ്റഡിയിലെടുത്തത് . ഈ മാസം 15 നാണ് പ്രവാസിയായ അബ്ദുല്‍ ജലീല്‍ രണ്ടര വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയത് . കൊച്ചി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ശേഷമുള്ള സംഭവങ്ങളിലാണ്ദുരൂഹത. മൂന്ന് മക്കളുടെ പിതാവായ അബ്ദുള്‍ ജലീല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവാസിയാണെങ്കിലും സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ഥിതിയാണ്. ജലീലിനെ സ്വാധീനിച്ച് സ്വര്‍ണക്കടത്തുകാര്‍ ഉപയോഗിച്ചിട്ടുണ്ടോയെന്നും ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിലെ കാരണവും അവ്യക്തമാണ്.
0 Comments