അനൂപിന്റെ ഫോണുകളുടെ സൈബർ പരിശോധനയിൽ തെളിവുകൾ ലഭിച്ചു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഓരോ സീനുകളുടെയും കൃത്യമായ വിവരണങ്ങൾ ഫോണിൽ നിന്ന് ലഭിച്ചു. അനൂപിനെ ചോദ്യം ചെയ്തപ്പോൾ അഭിഭാഷകരുടെ ഓഫീസിൽ നിന്ന് ഫോട്ടോകൾ കണ്ട് രേഖപ്പെടുത്തിയെന്നാണ് മൊഴി. ഇത് കളവാണെന്നും ദിലീപിന്റെ കൈവശം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഒറിജിനലോ പകർപ്പോ ഉണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു
ദൃശ്യങ്ങൾ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് ചോർന്നുവെന്ന കണ്ടെത്തലിൽ അന്വേഷണം വേണ്ടെന്ന വിചാരണ കോടതിയുടെ നടപടി ആശ്ചര്യപ്പെടുത്തുന്നതാണ്. സൂരജിന്റെയും അനൂപിന്റെയും ഫോണുകളിൽ നിന്ന് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സൂക്ഷ്മമായി ഇതെല്ലാം പരിശോധിച്ചുള്ള അന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്.
0 Comments