210 മാർക്ക് എന്ന കടമ്പ കടക്കുക എന്നതായിരുന്നു ഞങ്ങളുടെ തലമുറയുടെ ജീവിത ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. എസ്എസ്എൽസി ഫലപ്രഖ്യാപനം എന്നുമൊരു നൊസ്റ്റാൾജിയയാണെന്നും ജോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
തന്റെ എസ്എസ്എൽസി ഫലം വന്നു 28 വർഷത്തിനുശേഷം വിലയിരുത്തിൽ പിന്നീടങ്ങോട്ട് ‘ മുമ്പന്മാർ പലരും പിമ്പന്മാരായി, പിമ്പന്മാർ പലരും മുമ്പന്മാരായി’. അന്നൊക്കെ മെയ്മാസം അവസാനത്തെ ആഴ്ചയിലെ ആ ഫലപ്രഖ്യാപനത്തിന്റെ അലയൊലികൾ പത്രത്താളുകളിൽ ഏതാനും ദിവസത്തേക്ക് ഉണ്ടാകും. ആ നൊസ്റ്റാൾജിയ മൂലമാണ് താനും എസ്എസ്എൽസി ബുക്ക് ഒന്ന് പരതി നോക്കിയതെന്നും രസകരമായ ഓർമപങ്കുവച്ച് ജോ ജോസഫ് പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയായ എസ്.എസ്.എൽ.സി യുടെ ഫലം പുറത്തുവന്നപ്പോൾ 99.26% കുട്ടികളും ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കോവിഡ് കാലഘട്ടമായിരുന്നിട്ടും പ്രശ്നങ്ങളെയും പ്രതിസന്ധികളെയുമെല്ലാം തരണം ചെയ്തു ഉന്നതവിദ്യാഭ്യാസം നേടിയ കുട്ടികൾക്കും അവരെ സഹായിച്ച അധ്യാപക-അനധ്യാപക സുഹൃത്തുക്കൾക്കും പിന്തുണയുമായി കൂടെനിന്ന മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും അഭിനന്ദനങ്ങൾ.
എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം എന്നുമൊരു നൊസ്റ്റാൾജിയയാണ്.
210 മാർക്ക് എന്ന കടമ്പ കടക്കുക എന്നതായിരുന്നു ഞങ്ങളുടെ തലമുറയുടെ ജീവിത ലക്ഷ്യങ്ങൾ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്.
അന്നൊക്കെ മെയ്മാസം അവസാനത്തെ ആഴ്ചയിലെ ആ ഫലപ്രഖ്യാപനത്തിന്റെ അലയൊലികൾ പത്രത്താളുകളിൽ ഏതാനും ദിവസത്തേക്ക് ഉണ്ടാകും.
ആ നൊസ്റ്റാൾജിയ മൂലം ഞാനും എന്റെ എസ്.എസ്.എൽ.സി ബുക്ക് ഒന്ന് പരതി നോക്കി.
എന്റെ എസ്.എസ്.എൽ.സി ഫലം വന്നു 28 വർഷത്തിനുശേഷം വിലയിരുത്തൽ ഇങ്ങനെ – പിന്നീടങ്ങോട്ട് മുമ്പന്മാർ പലരും പിമ്പന്മാരായി, പിമ്പന്മാർ പലരും മുമ്പന്മാരായി.
0 Comments