മട്ടന്നൂർ : മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തൊന്‍പതാംമൈല്‍ കാശിമുക്കില്‍ നടന്ന സ്‌ഫോടനത്തിൽ പരിക്കേറ്റയാളും മരിച്ചു. അസം സ്വദേശികളായ ഫസല്‍ഹഖ് (52), ശഹീദുല്‍(24) എന്നിവരാണ് മരിച്ചത്. ഫസല്‍ഹഖ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
സാരമായി പരിക്കേറ്റ ശഹീദുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റ് ഉപജീവനം നയിക്കുന്നവരായിരുന്നു ഇരുവരും . വീട്ടിൽ സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങൾക്കിടയിൽ ബോംബുണ്ടായിരുന്നതായാണ് സൂചന. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
0 Comments