മലപ്പുറം: ചികിത്സക്കെത്തിയ സ്ത്രീ പരിശോധിക്കാനെന്നു പറഞ്ഞു ഇരുകൈകളും ബലമായി കൂട്ടിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഷരീഫ്(52) അറസ്റ്റില്‍. ആശുപത്രിയില്‍ നെഫ്രാളജി വിഭാഗത്തില്‍ അസിസ്റ്റന്റായി ജോലി ചെയ്തു വരുന്ന ഇദ്ദേഹം സ്ത്രീയെ, പട്ടിക്കാട് – ചുങ്കത്തുള്ള ജെ.ജെ ക്ലിനിക്കില്‍വെച്ചാണു സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചത്. സംഭവത്തില്‍ മേലാറ്റൂര്‍ പോലീസാണ് കേസെടുത്തത്. ജൂലൈ രണ്ടിനായി ബി.പിയുടെ തുടര്‍ ചികിത്സക്കായി സ്ത്രീ എത്തിയത്.ഈ സമയത്ത് ക്ലിനിക്കില്‍ മറ്റ് രോഗികളൊന്നും ഇല്ലായിരുന്നു. ഈസമയത്താണ് ക്ലിനിക്ക് ഉടമ കൂടിയായ ഡോ. ഷെരീഫ് മുമ്പുണ്ടായിരുന്ന മൂത്രത്തിലെ ഇന്‍ഫെക്ഷനെ കുറിച്ച് ചോദിച്ചറിഞ്-പരിശോധിക്കണമെന്ന് പറഞ്ഞത്. ശേഷം പരിശോധനാ മുറിയില്‍ കട്ടിലില്‍ കിടത്തി ലൈഗിക ഉദ്ദേശത്തോടെ ഇരുകൈകളും ബലമായി കൂട്ടിപ്പിടിച്ച് പീഡന ശ്രമം നടത്തിയതായി പരാതിക്കാരി പോലീസിന് മൊഴി നല്‍കി. ഇൗ സമയത്ത് സ്ത്രീ ഡോക്ടറുടെ വയറിന് ചവിട്ടി പിടിവിടുവിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നു ഇന്നലെ വൈകിട്ടാണ് ചുങ്കം ജെ.ജെ ക്ലിനിക്കില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തതെന്നും പോലീസ് പറഞ്ഞു.
0 Comments