Flash News

6/recent/ticker-posts

മഹിളാ മോര്‍ച്ച നേതാവിന്റെ മരണം; ബിജെപി നേതാവിനെതിരെ കേസ്

Views


പാലക്കാട്‌ :  മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യ രമേഷ്‌ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി പ്രവർത്തകൻ കാളിപ്പാറ സ്വദേശി പ്രജീവിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് ടൗൺ നോർത്ത് പൊലീസ് കേസെടുത്തു. പ്രജീവിന്റെ ഫോണിലെ കോൾലിസ്റ്റ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ശരണ്യയുടെ ആത്മഹത്യാകുറിപ്പിൽ പ്രജീവാണ് മരണത്തിന് ഉത്തരവാദിയെന്ന് വ്യക്താക്കിയിട്ടുണ്ട്.

ബിജെപി മുൻ ബൂത്ത്‌ പ്രസിഡന്റായ പ്രജീവ്‌  ഒളിവിലാണ്‌. .. ‘എന്റെ മരണത്തിന്‌ കാരണം പ്രജീവാണ്‌. സ്‌നേഹം നടിച്ച്‌ ഉപയോഗിച്ച ശേഷം എല്ലാവരുടെയും മുന്നിൽതെറ്റുകാരിയാക്കി. പ്രജീവിനെ വെറുതേ വിടരുത്‌. പ്രജീവിന്‌ താനുമായിട്ട്‌ മാത്രമല്ല മറ്റ്‌ സ്‌ത്രീകളുമായും ബന്ധമുണ്ട്‌. അവരുടെ പേര് പറയുന്നില്ല. കത്തിൽ പറയുന്ന കാര്യങ്ങളിൽ വിശ്വാസമില്ലെങ്കിൽ ഫോൺ കോൾ ലിസ്‌റ്റ്‌ പരിശോധിച്ചാൽ എത്രത്തോളം തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന്‌ മനസ്സിലാക്കാം. മരണത്തിന്‌ കാരണം പ്രജീവ്‌ കാളിപ്പാറയാണ്‌’–- ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

പ്രജീവിന്റെ ഫോൺനമ്പറും കത്തിലുണ്ട്‌. ശരണ്യയുടെ ഫോൺപൊലീസ്‌ കസ്റ്റഡിയിലാണ്. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളടക്കമുള്ളവരുടെ മൊഴിയെടുത്തതായി പാലക്കാട്‌ ടൗൺ നോർത്ത് എസ്‌ഐ സി കെ രാജേഷ് പറഞ്ഞു. ഞായറാഴ്‌ച വൈകിട്ടാണ് മാട്ടുമന്ത നടുവുക്കാട്ട് പാളയത്തെ വാടകവീട്ടിൽശരണ്യയെ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്.



Post a Comment

0 Comments