വേങ്ങര : പോപ്പുലർ ന്യൂസ് നൽകിയ വാർത്ത ഫലം കണ്ടു; കച്ചേരിപ്പടി - പുത്തനങ്ങാടി റൂട്ടിൽ അമൂല്യ ജലം ഇനി പാഴാകില്ല..!
24 ജൂലൈ 2022 ഞായറാഴ്ച വൈകുന്നേരം 6:35 (ഇന്ത്യൻ സമയം)നാണ് പോപ്പുലർ ന്യൂസ് വേങ്ങര കച്ചേരിപ്പടി-പുത്തനങ്ങാടി റോഡിലെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നതിനെ കുറിച്ചും ഇതുമൂലം റോഡിന് സംഭവിച്ച കേടുപാടുകളും ഗതാഗത പ്രശ്നങ്ങളും ഉന്നയിച്ച് വാർത്ത നൽകിയത്.
പ്രദേശവാസിയായ നാസർ വില്ലൻ പോപ്പുലർ ന്യൂസിന് നൽകിയ പരാതി അടിസ്ഥാനത്തിലാണ് ഈ പ്രശ്നം വാർത്തയാക്കിയത്. ഈ വാർത്തയിൽ പ്രശ്ന പരിഹാരത്തിന് വിലങ്ങ് തടിയായിരിക്കുന്നത് വേങ്ങര വാട്ടർ അതോറിറ്റിയല്ല, മറിച്ച് പി ഡബ്ല്യു ഡിയാണെന്ന് ജനം തിരിച്ചറിഞ്ഞതോടെ ബഹളമായി. അന്ന് രാത്രി തന്നെ ജലനിധി കമ്മിറ്റിയും ജനങ്ങളും പിഡബ്ല്യുഡി അധികാരിയെ സമീപിക്കുകയും ചെയ്തു. ജൂലായ് ഒന്നാം തിയതി നൽകിയ അപേക്ഷയിൽ (25/07/2022)ന് പൈപ്പലെെൻ പണിയും റോഡ് നേരെയാക്കുന്നതിനുമായി പി ഡബ്ല്യു ഡി അധികാരി ഒപ്പുവെക്കുകയും അന്നേ ദിവസം രാത്രി തന്നെ പണികളെല്ലാം പൂർത്തീകരിച്ചു.
ഒരുമാസക്കാലം അനേകം കുടുംബത്തിന് ആശ്രയമായി മുടങ്ങിക്കിടന്ന വെള്ളം മണിക്കൂറുകൾ കൊണ്ട് പുന:സ്ഥാപിക്കാൻ പോപ്പുലർ ന്യൂസിന്റെ റിപ്പോർട്ടിനു കഴിഞ്ഞതിൽ ഏറെ നമുക്ക് സന്തോഷിക്കാം.
നാടിന്റെ വിവിധ ഭാഗങ്ങളിലായി പലരുടെയും അനാസ്ഥ കാരണം ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നുണ്ടെന്നും ഇത്തരം പ്രശ്നങ്ങളാണ് ബഹു:മിനിസ്റ്ററുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതെന്നും ജലനിധി സെക്രട്ടറി പറങ്ങോടത്ത് കുഞ്ഞാമുവും നാട്ടുകാരും പറഞ്ഞു.
ഇത്തരത്തിൽ നിങ്ങളുടെ നാടുകളിൽ നേരിടുന്ന പ്രശ്നങ്ങൾ പോപ്പുലർ ന്യൂസിനെ അറിയിക്കൂ.... അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ നമുക്കൊന്നിക്കാം ...
0 Comments