Flash News

6/recent/ticker-posts

കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ദളിത് സാഹിത്യകാരനുമായ നാരായന്‍ (82) അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം.കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.

Views
__________________________________


സാഹിത്യകാരൻ നാരായന്‍ (82)
അന്തരിച്ചു




കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ദളിത് സാഹിത്യകാരനുമായ നാരായന്‍ (82) അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം.കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.

ഇടുക്കി ജില്ലയിലെ കുടയത്തൂരില്‍ ചാലപ്പുറത്തുരാമന്റെയും കൊടുകുട്ടിയുടെയും മകനായി 1940 സെപ്റ്റംബര്‍ 26 ന് ജനിച്ചു . കുടയത്തൂര്‍ ഹൈസ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി. പാസ്സായി. തപാല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച്‌ 1995-ല്‍ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു. സമൂഹത്തിന്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ ചിത്രീകരിക്കുന്ന നോവലുകളാണ് അദ്ദേഹത്തിന്റെ പ്രധാന സാഹിത്യസംഭാവന. ആദിവാസി ജീവിതത്തെയും അവര്‍ നേരിടുന്ന പ്രശ്നങ്ങളെയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതില്‍ അദ്ദേഹം സമാനതകളില്ലാത്ത പങ്കാണ് വഹിച്ചത്.

പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച്‌ അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയിട്ടുള്ള നോവലാണ് കൊച്ചരേത്തി. ഈ കൃതിയിലെ ഭാഷാപരമായ പ്രത്യേകതകള്‍, പ്രമേയം തുടങ്ങിയവ ഇതിനെ ദലിത് നോവല്‍ എന്ന നിലയില്‍ ശ്രദ്ധേയമാക്കി. കൊച്ചരേത്തി നാരായനെ ​ഗോത്രവര്‍​ഗവിഭാ​ഗത്തില്‍ നിന്നുള്ള ആദ്യ നോവലിസ്റ്റുമാക്കി. മുതുവാന്മാരുടെയും ഊരാളന്മാരുടെയും ജീവിതമാണ് ഊരാളിക്കുടി എന്ന നോവലിലെ പ്രമേയം. ലളിതവും എന്നാല്‍ ശക്തവുമാണ് ആവിഷ്കരണരീതി. കേരള സാഹിത്യ അക്കാദമി പുരസ്കാരം (1999) കൊച്ചരേത്തി (നോവല്‍), അബുദാബി ശക്തി അവാര്‍ഡ്(1999), തോപ്പില്‍ രവി അവാര്‍ഡ്(1999) തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.```

കൃതികള്‍

```കൊച്ചരേത്തി (നോവല്‍)
ഊരാളിക്കുടി
ചെങ്ങാറും കുട്ടാളും
വന്നല - നോവല്‍
നിസ്സഹായന്റെ നിലവിളി (കഥാസമാഹാരം)
ഈ വഴിയില്‍ ആളേറെയില്ല (നോവല്‍)
പെലമറുത (കഥകള്‍)
ആരാണു തോല്‍ക്കുന്നവര്‍ (നോവല്‍)

ലതയാണ് ഭാര്യ. രാജേശ്വരി, സിദ്ധാര്‍ത്ഥകുമാര്‍, സന്തോഷ് എന്നിവര്‍ മക്കളാണ്.```


Post a Comment

0 Comments