Flash News

6/recent/ticker-posts

കാസർകോട് ടൈഫോയ്ഡ് റിപ്പോർട്ട് ചെയ്തു; ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

Views
കാസർകോട്: ടൈഫോയ്ഡ്
ഉൾപ്പെടെയുള്ള ജലജന്യരോഗങ്ങളുടെ വ്യാപനസാധ്യത വർധിച്ചുവരുന്നതിനാൽ ശുചിത്വകാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് അറിയിച്ചു. ജില്ലയുടെ ചിലഭാഗങ്ങളിൽ ടൈഫോയ്ഡ് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ

പ്രതിരോധപ്രവർത്തനങ്ങൾ
ഊർജിതമാക്കിയിട്ടുണ്ട്. ശരീരത്തിന്റെ വിവിധ അവയവങ്ങളെ ബാധിക്കുന്നതും ലോകവ്യാപകമായി കണ്ടുവരുന്നതുമായ ഒരു പകർച്ചവ്യാധിയാണ് ടൈഫോയ്ഡ്,

സാധാരണയായി ടൈഫോയ്ഡ് പകർത്തുന്ന ബാക്ടീരിയയായ സാൽമോണല്ല ടൈഫി വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. രോഗവാഹകരുടെ മലത്തിൽ ഈ ബാക്ടീരിയ ധാരാളമായി കാണുന്നു. കുടിവെള്ളസ്രോതസ്സുകൾ മനുഷ്യവിസർജ്യവസ്തുക്കളാൽ മലിനമാക്കപ്പെടുന്ന സാഹചര്യത്തിലാണ് രോഗവ്യാപനസാധ്യത വർധിക്കുന്നത്. ഭക്ഷണസാധനങ്ങളിൽ വന്നിരിക്കുന്ന ഈച്ചകളും രോഗാണുവാഹകരായി മാറുന്നു.

ക്ഷീണം, വയറുവേദന, ക്രമേണ വർധിച്ചുവരുന്ന പനി, തലവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കുടലിൽ രക്തംവാർന്നുപോകൽ, വൃക്ക തകരാർ തുടങ്ങിയവ രോഗം സങ്കീർണമായാലുണ്ടാകുന്ന അവസ്ഥകളാണ്. ഈ സാഹചര്യത്തിൽ രണ്ടു മുതൽ നാലാഴ്ചകൾക്കുള്ളിൽ രോഗം മൂർച്ഛിക്കും. വിദഗ്ധ ചികിത്സ ലഭ്യമായില്ലെങ്കിൽ മരണംവരെ സംഭവിക്കാൻ സാധ്യതയുള്ള രോഗംതന്നെയാണ് ടൈഫോയ്ഡ്.

തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുകയെന്നതാണ് രോഗം വരാതിരിക്കാനുള്ള പ്രധാന മുൻകരുതൽ. വേണ്ടത്ര ശുചിത്വം പാലിക്കാത്ത സ്ഥലങ്ങളിൽനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പഴകിയതും മലിനമാക്കപ്പെട്ടതുമായ ഭക്ഷണസാധനങ്ങളുടെ ഉപയോഗം പൂർണമായും ഒഴിവാക്കുന്നതിനൊപ്പം ഭക്ഷണസാധനങ്ങൾ അടച്ചുസൂക്ഷിക്കുക. കക്കൂസ് ഉപയോഗത്തിനുശേഷം കൈകാലുകൾ സോപ്പുപയോഗിച്ച് കഴുകണം


Post a Comment

0 Comments