മലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റിയിലെ വാറങ്കോട് ഇരുനില വീടിനു തീപിടിച്ചു. വ്യാഴാഴ്ച്ച ഉച്ചയോടെ 12: 15 ന് ആണ് ഇടവഴിക്കൽ അഷ്‌റഫ് എന്നയാളുടെ വീടിനു തീപ്പിടിച്ചത്. മെയിൻ റോഡിൽ നിന്നും ഏകദേശം 200 മീറ്റർ ഉള്ളിലുള്ള വീട്ടിലേക്കുള്ള വഴിയിലൂടെ ഫയർ സർവീസ് വാഹനങ്ങൾക്ക് കടന്നു ചെല്ലാൻ സാധ്യമല്ലാത്തതിനാൽ 12 ഹോസുകളിലൂടെ വെള്ളമെത്തിച്ചാണ് തീയണക്കാനായത്.
തീപിടിച്ച മുകളിലത്തെ ബെഡ്റൂം ഫാൾസ് സീലിംഗ് ചെയ്തതിനാൽ യാതൊരുവിധ എയർ സർക്കുലേഷന് മാർഗം ഇല്ലായിരുന്നു. ഷോർട്ട് സർക്യൂട്ട് ഉണ്ടായപ്പോൾ സീലിങ്ങിന്റെ ഭാഗത്തുനിന്ന് തീപിടുത്തം ഉണ്ടായത് പുക മുറിക്കുള്ളിൽ നിറഞ്ഞുനിൽക്കാനുള്ള സാഹചര്യം ഉണ്ടായി. അതുകൊണ്ടുതന്നെ സേനാംഗങ്ങൾ ബ്രീത്തിങ് അപ്പാരറ്റസ് സെറ്റ് ഉപയോഗിച്ചായിരുന്നു പ്രവർത്തിച്ചത്.
വെള്ളം ശക്തിയായി ചീറ്റി ജനൽ ചില്ലുകൾ തകർത്ത് വെന്റിലേഷൻ നടത്തിയാണ് മുറിക്കുള്ളിൽ പ്രവേശിച്ച് തീ പൂർണമായും അണക്കാനായത്. മുറിക്കുള്ളിലെ കട്ടിൽ, ബെഡ്, അലമാര, വസ്ത്രങ്ങൾ, രേഖകൾ എന്നിവ കത്തിനശിച്ചു.
സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ, അസി. സ്റ്റേഷൻ ഓഫീസർ യു.ഇസ്മായിൽ ഖാൻ, സേനാംഗങ്ങളായ എം. എച്.മുഹമ്മദലി,വി. പി. നിഷാദ്, ബാലചന്ദ്രൻ, എ. എസ്.പ്രദീപ്, കെ. സി. മുഹമ്മദ് ഫാരിസ്, കെ.അഫ്സൽ, സിവിൽ ഡിഫെൻസ് അംഗങ്ങളായ പ്രസാദ്, സ്വാമിനാഥൻ എന്നിവർ ചേർന്നാണ് തീയണച്ചത്
0 Comments