Flash News

6/recent/ticker-posts

മികച്ച മാതൃക'; പോലീസുകാരന്‍ മാങ്ങാ മോഷ്ടിച്ചതില്‍ ആര്‍ക്കും പരാതിയില്ല; കോടതിയും അംഗീകരിച്ചു

Views
മികച്ച മാതൃക'; പോലീസുകാരന്‍ മാങ്ങാ മോഷ്ടിച്ചതില്‍ ആര്‍ക്കും പരാതിയില്ല; കോടതിയും അംഗീകരിച്ചു

കോട്ടയം: സംസ്ഥാന പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ മാമ്ബഴ മോഷണ കേസ് ഒത്തുതീര്‍ന്നു. മാമ്ബഴ മോഷ്ടാവായ ഇടുക്കി എ ആര്‍ ക്യാമ്ബിലെ സിവില്‍ പോലീസ് ഓഫീസര്‍ പി വി ഷിഹാബിനെതിരെ പരാതിയില്ല എന്ന കച്ചവടക്കാരന്റെ ഹര്‍ജി കോടതി അംഗീകരിച്ചു.ഐ പി സി 379 പ്രകാരം ഉള്ള മോഷണ കേസില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ പൊലീസിന് അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നസീബ് അബ്ദുല്‍ റസാഖിന്റേതാണ് ഉത്തരവ്.

രണ്ടുദിവസമായി നടന്ന വാദത്തിന് ഒടുവിലാണ് പരാതിക്കാരന്‍ ഇല്ലെങ്കില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ പോലീസിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതി മാമ്ബഴ മോഷ്ടാവായ പോലീസുകാരന് അനുകൂലമായ വിധി പുറത്തിറക്കിയത്.

പോലീസുകാരന്‍ പ്രതിയായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുവദിച്ചാല്‍ സമൂഹത്തില്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഇന്നലെ കോടതിയില്‍ പോലീസ് വാദിച്ചിരുന്നു. കേസില്‍ സാധാരണക്കാരനല്ല പ്രതി എന്ന് ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു പോലീസിന്റെ വാദമുഖങ്ങള്‍. നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും പോലീസിനു വേണ്ടി കോടതിയില്‍ ഹാജരായ സര്‍ക്കാര്‍ അഭിഭാഷക അഡ്വ പി അനുപമ വാദിച്ചു. വാദം കേട്ട ശേഷം വിധി പറയാനായി കോടതി ഇത് മാറ്റിവെക്കുകയായിരുന്നു.
മാമ്ബഴ മോഷണം ഒത്തുതീര്‍പ്പായ നടപടിക്കെതിരെ ജില്ലയിലെ രാഷ്ട്രീയ നേതൃത്വവും രംഗത്ത് വന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ ഒത്തുകളി ഉണ്ടായെന്ന് ബിജെപി മധ്യ മേഖല ആധ്യക്ഷന്‍ എന്‍ ഹരി ആരംഭിച്ചു. പാലായില്‍ എബിവിപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയ പോലീസ് കാഞ്ഞിരപ്പള്ളിയില്‍ പ്രതിക്കുവേണ്ടി ഒത്തു കളിക്കുകയായിരുന്നു എന്നാണ് ഹരി ചൂണ്ടിക്കാട്ടിയത്.


Post a Comment

0 Comments