Flash News

6/recent/ticker-posts

ഹിജാബിന്റെ കാര്യത്തില്‍ മാത്രം എന്തിനീ കോലാഹലമെന്ന് കെ.ടി ജലീല്‍,കന്യാസ്ത്രീ വേഷത്തില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. ആരും അതിനെ എതിര്‍ത്തിട്ടില്ലെന്നും ജലീൽ

Views

ഹിജാബിന്റെ കാര്യത്തില്‍ മാത്രം എന്തിനീ കോലാഹലമെന്ന് കെ.ടി ജലീല്‍,കന്യാസ്ത്രീ വേഷത്തില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. ആരും അതിനെ എതിര്‍ത്തിട്ടില്ലെന്നും ജലീൽ

ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച്‌ കെ ടി ജലീല്‍ എം എല്‍ എ. കന്യാസ്ത്രീ വേഷത്തില്‍ എത്രയോ കോളേജുകളിലും സര്‍വകലാശാലകളിലും പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്.

ആരും അതിനെ ഇതുവരെ എതിര്‍ത്തിട്ടില്ല. ആരും കേസിന് പോയിട്ടുമില്ല. ഒരു കോടതിയും അക്കാര്യത്തില്‍ ഇടപെട്ടിട്ടുമില്ല.എന്നിരിക്കെ 'ഹിജാബി'ന്‍്റെ കാര്യത്തില്‍ മാത്രം എന്തിനീ കോലാഹലം എന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും.

ഹിജാബ് (ശിരോവസ്ത്രം അഥവാ തട്ടം അല്ലെങ്കില്‍ സ്കാഫ്) ആരുടെ മേലും നിര്‍ബന്ധമാക്കരുത്. നിരോധിക്കുകയുമരുത്. അര്‍ധനഗ്നതയും മുക്കാല്‍ നഗ്നതയുമൊക്കെ അനുവദനീയമായ നാട്ടില്‍, മുഖവും മുന്‍കയ്യും ഒഴികെ മറ്റെല്ലാ ശരീര ഭാഗങ്ങളും മറക്കാന്‍ താല്‍പര്യമുള്ളവരെ അതിനും അനുവദിക്കണം. അല്ലെങ്കില്‍ അതിനെ വിളിക്കുന്ന പേരാണ് അനീതി. ഒന്നിനെ സ്വാതന്ത്ര്യവും മറ്റൊന്നിനെ അസ്വാതന്ത്ര്യവുമായി കാണേണ്ട കാര്യമില്ല.

എന്ത് ഉണ്ണണമെന്നും എന്ത് ഉടുക്കണമെന്നും നിശ്കര്‍ഷിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ആരെന്ത് ഭക്ഷണം കഴിച്ചാലും ആരെന്ത് ധരിച്ചാലും അത് മറ്റൊരാളെ ബാധിക്കുന്ന വിഷയമേയല്ല. മുല മറക്കാനുള്ള പോരാട്ടം നടന്ന നാട്ടില്‍ തലമറക്കാനുള്ള പോരാട്ടത്തിന് ഒരുപറ്റം സ്ത്രീകള്‍ക്ക് ഇറങ്ങിത്തിരിക്കേണ്ടി വരുന്നത് ലജ്ജാകരമാണ്.

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച്‌ ഇഷ്ടപ്പെട്ട വസ്ത്രധാരണ രീതി സ്വീകരിക്കുന്നത് തെറ്റല്ല. മൗലികാവകാശമാണ്. ബഹുമാനപ്പെട്ട കോടതികള്‍ ഭരണഘടനാനുസൃതമായാണ് കാര്യങ്ങളെ കാണേണ്ടത്. വ്യക്തിനിഷ്ഠമായിട്ടല്ല.

കോഴിക്കോട്ടെ ഒരു സ്വകാര്യ എയ്ഡഡ് സ്കൂളില്‍ ഹിജാബ് (തട്ടം, സ്കാഫ്) ധരിച്ച്‌ വരുന്നതിനെ അധികൃതര്‍ വിലക്കിയത് സത്യമാണെങ്കില്‍ അതു തികഞ്ഞ അന്യായമാണ്. അതിനെതിരെ പ്രതികരിക്കേണ്ടത് ആ സ്ഥാപനത്തില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളാണ്. അവര്‍ക്ക് മാനേജ്മെന്‍്റ് നടപടിയില്‍ പരാതിയില്ലെങ്കില്‍ പുറമക്കാര്‍ ചെന്ന് ബഹളം വെക്കുന്നതിലും അര്‍ത്ഥമില്ല.

സര്‍ക്കാര്‍ ശമ്ബളം നല്‍കുന്ന സ്ഥാപനങ്ങളില്‍ അത് സ്വകാര്യമാണെങ്കില്‍ പോലും സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന് ഭിന്നമായി നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല.

കുട്ടികള്‍ക്ക് പാടില്ലാത്തത് പഠിപ്പിക്കുന്ന അദ്ധ്യാപികമാര്‍ക്ക് പാടുണ്ടാകുന്നതിന്‍്റെ വൈരുദ്ധ്യം മനസ്സിലാകുന്നില്ല. കന്യാസ്ത്രീകളായ ടീച്ചര്‍മാര്‍ക്ക് 'ഹിജാബ്' അനുദിക്കപ്പെട്ടേടത്ത് വിദ്യാര്‍ത്ഥിനികള്‍ക്ക് സമാന അവകാശം അനുവദിക്കില്ലെന്ന വാശി ദുരൂഹമാണ്.

കന്യാസ്ത്രീ വേഷത്തില്‍ എത്രയോ കോളേജുകളിലും സര്‍വകലാശാലകളിലും പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. ആരും അതിനെ ഇതുവരെ എതിര്‍ത്തിട്ടില്ല. ആരും കേസിന് പോയിട്ടുമില്ല. ഒരു കോടതിയും അക്കാര്യത്തില്‍ ഇടപെട്ടിട്ടുമില്ല.എന്നിരിക്കെ 'ഹിജാബി'ന്‍്റെ കാര്യത്തില്‍ മാത്രം എന്തിനീ കോലാഹലം?


Post a Comment

0 Comments