Flash News

6/recent/ticker-posts

കൂട്ടിൽ കെട്ടിയിരുന്ന 7 ആടുകളെ കടുവ കൊന്നു: വയനാട് വീണ്ടും മുൾമുനയിൽ

Views
കൂട്ടിൽ കെട്ടിയിരുന്ന 7 ആടുകളെ കടുവ കൊന്നു: വയനാട് വീണ്ടും മുൾമുനയിൽ

   
മാനന്തവാടി∙ ചീരാലിലെ കടുവയെ പിടികൂടിയതോടെ സമാധാനിച്ച വയനാട് വീണ്ടും കടുവ ഭീതിയിൽ. വയനാട്ടിലെ മീനങ്ങാടി പഞ്ചായത്തിൽ കടുവശല്യം തുടരുന്നു. ഇന്നലെ രാത്രി 7 ആടുകളെക്കൂടി കടുവ കൊന്നു. കൊളഗപ്പാറ ചൂരിമലക്കുന്ന് തുരുത്തുമ്മേൽ മേഴ്‌സിയുടെ നാലും ആവയൽ പുത്തൻപുര സുരേന്ദ്രന്റെ മൂന്നും ആടുകളെയാണ് കടുവ പിടിച്ചത്.

വനപാലകർ രണ്ടിടങ്ങളിലും പരിശോധന നടത്തി. കടുവശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ബീനാച്ചി-പനമരം റോഡ് ഉപരോധം അടക്കം സമരത്തിനു ഒരുങ്ങുകയാണ് ചൂരിമലക്കുന്ന്, ആവയൽ നിവാസികൾ. കഴിഞ്ഞ ഒരു മാസത്തിനിടെ മീനങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മുപ്പതോളം ആടുകളെയാണ് കടുവ പിടിച്ചത്.


വയനാട്ടിലെ മറ്റു പ്രദേശങ്ങളിലും വന്യമൃഗങ്ങളുടെ ആക്രമണം പരിഭ്രാന്തി പരത്തി. മണിയൻകുന്ന് വട്ടക്കുനി ഹൗസിൽ ജോൺസന്റെ രണ്ടര വയസ്സ് പ്രായമുള്ള ഗർഭിണിയായ ആടിനെയാണ് വന്യമൃഗം കടിച്ചു കൊണ്ടുപോയത്. പ്രാഥമിക പരിശോധനയിൽ മണിയൻകുന്നിലെ ആടിനെ കൊണ്ടുപോയത് പുലിയാണെന്നു വ്യക്തമായതായി വനപാലകർ പറഞ്ഞു.

കഴിഞ്ഞ ദിവസം പൂതാടി പഞ്ചായത്തിലെ മണൽവയൽ, കല്ലോണിക്കുന്ന് ഗ്രാമങ്ങളിലും കടുവസാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് കടുവയെ കണ്ടവരുണ്ട്. കല്ലോണിക്കുന്ന് കുളമാലയിൽ ബിജുവിന്റെ തോട്ടത്തിൽ കടുവ ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച കാട്ടുപന്നിയുടെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തി.


Post a Comment

0 Comments