തൃശൂര്‍ : മാള വലിയപറമ്പില്‍ യുവാവിനെ സ്ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു. മുരിങ്ങൂര്‍ സ്വദേശി മിഥുന്‍ (27) ആണ് മരിച്ചത്; കിഴൂര്‍ സ്വദേശി ബിനോയ് (29) ആണ് മിഥുനെ കുത്തിയത്. ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതിലുണ്ടായ പകയാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം. പ്രതി ബിനോയ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി._
ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. പൊലീസ് ഇടപെട്ട് പലതവണ ഇത് ഒത്തുതീർപ്പാക്കിയെങ്കിലും തമ്മിലുള്ള വൈരാഗ്യം തുടർന്നതോടെയാണ് വലിയപറമ്പിൽ വെച്ച് സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ ബിനോയ് മിഥുനെ സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് വയറിലും മുഖത്തും കഴുത്തിലും കുത്തി. ഗുരുതരമായി പരിക്കേറ്റ ഇയാളെ മാളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി ബിനോയ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി
0 Comments