വേങ്ങര : വേങ്ങര മാർക്കറ്റ് റോഡ് മുതൽ തറയിട്ടാൽ വരെയുള്ള യാത്ര അതി സാഹസികം തന്നെയാണ്. ഈ റോഡ് കഴിഞ്ഞവർഷം ഏകദേശം നല്ല രീതിയിൽ പുനർ നിർമ്മാണം നടത്തിയതാണ്. എന്നാൽ, റോഡിന്റെ ദയനീയാവസ്ഥ കണ്ടാൽ പുനർ നിർമ്മാണം കഥമാത്രം.!
_വീഡിയോ_
ഈ റോഡിനെ ആശ്രയിച്ച് ദിവസേന ആയിരത്തിലധികം മനുഷ്യ ജീവനുകൾ കഴിയുന്നുണ്ട്. സാധാരണ തൊഴിലാളികളും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും വാഹനത്തിലും കാൽനടയായും സഞ്ചരിക്കുന്ന ഈ റോഡിൽ രാവിലെയും വൈകീട്ടും വളരെ തിരക്കേറിയ സാഹചര്യത്തിൽ ഇവിടെ സാഹസ യാത്രയുടെ ദുരിതമുഖമാണ് കാണാൻ കഴിയുന്നത്.
ഇവിടെ ഒരു മരണമണി മുഴങ്ങിയിട്ട് അധികാരികൾ അനുശോചന യോഗം വിളിച്ച് ചേർത്തിട്ടെന്തു ഫലം..?! വരാനിരിക്കുന്ന ഭവിഷത്ത് മുന്നിൽ കണ്ട് അധികാരികൾ ഉണരേണ്ട സമയം കടന്ന് പോയിരിക്കുന്നു. ബൈക്കിന് പുറകിലെ സീറ്റിൽ ഇരിക്കുന്നവർ റോഡിലേക്ക് തെറിച്ച് വീഴാനും ബൈക്ക് നിയന്ത്രണം വിട്ട് മറിയാനും വാഹനങ്ങൾ തമ്മിൽ ഇടിക്കാനും സാധ്യതകളേറെയാണ്.
ഈ വാർഡിനും ഒരു ഭരണാധികാരി കാണില്ലെ.? അവരും ഈ വഴി സഞ്ചരിക്കാറില്ലെ...?! ഇത്രയധികം ജനങ്ങളുടെ ആശ്രയമായ ഈ പാത എന്ത് കൊണ്ടാണ് ഇത്രമാത്രം അവഗണിക്കപ്പെടുന്നത്.?
ഈ റോഡിന് വേണ്ടി വാർഡ് അധികാരികൾക്ക് ഫണ്ട് ലഭിക്കാൻ വകുപ്പില്ലേ...?
ഒരു രാഷ്ട്രീയ സ്വാധീനവും വെച്ച് കൊണ്ടല്ല പോപ്പുലർ ന്യൂസ് ഈ ചോദ്യങ്ങൾ നിരത്തിയത് , മനുഷ്യ ജീവന് വില കൽപിച്ചത് കൊണ്ട് മാത്രമാണ്.
ദിവസങ്ങൾക്കു മുമ്പ് ഏതോ മനുഷ്യ സ്നേഹി വലിയ കുഴികളിൽ മണ്ണിടുകയും ആ മണ്ണ് മഴപെയ്തപ്പോൾ ഇളകി ഒലിച്ച് പോവുകയും ചെയ്തു.
അധികാരികൾ കണ്ണ് തുറന്ന് ഇതിനൊരു പരിഹാരം ഉടൻ ചെയ്യണമെന്ന് വളരെ താഴ്മയോടെ പോപ്പുലർ ന്യൂസ് അപേക്ഷിക്കുകയാണ്.
0 Comments