ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കിയത് നിയമ വിരുദ്ധമായ നടപടിയാണെന്നാണ് അസോസിയേഷന്റെ നിലപാട്.
മരണം ഭക്ഷ്യ വിഷബാധ മൂലമെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ ഹോട്ടലിനെതിരെ നടന്ന അതിക്രമത്തിൽ നിയമ നടപടിക്കൊരുങ്ങി കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് സ് അസോസിയേഷൻ.
അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്ന് അല്ലെന്ന് വ്യക്തമായ പാശ്ചാതലത്തിൽ ഹോട്ടൽ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവാദം നൽകണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം. ശാസ്ത്രീയ പരിശോധന പൂർത്തിയാകുന്നതിന് മുമ്പുതന്നെ ഊഹാപോഹങ്ങളുടെ
അടിസ്ഥാനത്തിലാണ് ഹോട്ടലിനെതിരെ തെറ്റായ പ്രചാരണം നടന്നത്.
സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിച്ച തിടുക്കത്തിലുള്ള നടപടി അംഗീകരിക്കാനാവില്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
0 Comments