മലപ്പുറം: അഞ്ചുവര്‍ഷം മുമ്പ് മാതാവ് മരണപ്പെട്ട കുഞ്ഞിന് നിസ്സാര കാര്യങ്ങള്‍ക്കു പോലും അച്ഛന്റേയും രണ്ടാനമ്മയുടേയും ക്രൂര മര്‍ദനം. മലപ്പുറത്തെ ആറാംക്ലാസുകാരനായ കുട്ടിയാണ് അച്ഛന്റേയും രണ്ടാനമ്മയുടേയും ക്രൂര മര്‍ദനത്തിന് ഇരയായത്. അച്ഛനും രണ്ടാനമ്മയും നിസ്സാര കാര്യങ്ങള്‍ക്ക് ശാരീരിക മര്‍ദ്ധനങ്ങള്‍ക്കിരയാക്കിയ കുട്ടിയെ ചൈല്‍ഡ്‌ലൈന്‍ പ്രവർത്തകർ കഴിഞ്ഞ ദിവസം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ഭക്ഷണം കഴിക്കാത്തതിന്റെ പേരില്‍ കുട്ടിയെ ഉപദ്രവിക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തിലാണ് അച്ഛനും രണ്ടാനമ്മയും കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണെന്നും ഭക്ഷണം മുഴുവന്‍ കഴിക്കാത്തതിനാല്‍ വായില്‍ വടി ഉപയോഗിച്ച് കുത്താറുണ്ടെന്നും കുട്ടി പറഞ്ഞത്. കുട്ടിയുടെ അമ്മ അഞ്ച് വര്‍ഷം മുമ്പ് മരണപ്പെട്ടതാണ്. സ്‌കൂള്‍ അധികൃതരുടെ സഹായത്തോടെ ചികിത്സ നല്‍കിയ ശേഷം കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
കുട്ടിയെ അച്ഛന്റെ മാതാപിതാക്കള്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് കുഞ്ഞ് ഇരയായതായി ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പറഞ്ഞു. രണ്ടാനമ്മയുടെ മര്‍ദ്ധനങ്ങള്‍ അച്ഛന്റെ മൗനാനുവാദം ഉണ്ടായിരുന്നതായാണ് വിവരം. ഇനി ഇവരോടൊപ്പം പോകാന്‍ കുഞ്ഞിന് ഭയമാണ്. ഇതോടെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച മറ്റു ബന്ധുക്കള്‍ക്കൊപ്പം കുഞ്ഞിനെ പറഞ്ഞയക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. ആദ്യം കൗണ്‍സിലിംഗ് നല്‍കി മാനസികാവസ്ഥ മനസ്സിലാക്കിയ ശേഷം തുടര്‍നടപടികളുണ്ടാകുമെന്നു അധികൃതര്‍ അറിയിച്ചു.
0 Comments