ന്യൂഡൽഹി: മോസ്കോയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാർട്ടേഡ് വിമാനത്തിന് ബോംബ് ഭീഷണി. ഇതേത്തുടർന്ന് വിമാനം അടിയന്തരമായി ഗുജറാത്തിലെ ജാം നഗർ വിമാനത്താവളത്തിൽ ഇറക്കി.
വിമാനത്തിലുണ്ടായിരുന്ന 236 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇവരെയെല്ലാം വിമാനത്തിൽ നിന്നും പുറത്തിറക്കി.
ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ് അടക്കം വിമാനത്തിൽ പരിശോധന നടത്തി വരികയാണെന്ന് ജാം നഗർ ജില്ലാ കലക്ടർ അറിയിച്ചു. വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. എയർപോർട്ടിൽ കർശന നിയന്ത്രണം
ഏർപ്പെടുത്തിയിരിക്കുകയാണ്.
0 Comments