Flash News

6/recent/ticker-posts

മരിക്കാത്തവരെയെല്ലാം കൊല്ലുന്ന കുപ്രചരണം താനൂർ ബോട്ട് ദുരന്തത്തിലും നിറമാടി ; എല്ലാം വെറുമൊരു ലൈക്ക് മോഹിച്ച്...

Views
ഏതൊരു ദുരന്ത വാർത്ത കേട്ടാലും ഫോണിൽ ഉള്ള ഗ്രൂപ്പുകളിലും സ്‌റ്റാറ്റസിലും 'ഞാനാദ്യം അയക്കട്ടെ' എന്ന അത്യാവേശം മറ്റുള്ളവരുടെ കണ്ണും ഖൽബും എരിയുന്നതിനിടയാക്കുമെന്ന് ചിന്തിക്കാൻ വിദ്യാസമ്പന്നനായ മലയാളിക്ക് എന്നാണ് കഴിയുക..?!

പൊതുജനങ്ങളിലേക്ക് എത്രയും വേഗം വിവരങ്ങൾ എത്തിക്കുന്നതിനുള്ള അമൂല്യമായ ഉപകരണമാണ് നമ്മുടെ കൈയിലുള്ള സോഷ്യൽ മീഡിയയെങ്കിലും കേരളത്തെ പിടിച്ചുലച്ച താനൂർ ബോട്ട് ദുരന്തത്തിലും പതിവുപോലെ അതിന്റെ നിരുത്തരവാദിത്വമാണ് കാഴ്ചയായത്..

22 പേരുടെ ജീവനെടുത്ത ബോട്ട് ദുരന്തത്തിനു പിന്നാലെ സോഷ്യൽ മീഡിയയും വലിയ ദുരന്തമായി മാറിയെന്നുവേണം പറയാൻ. താനൂരിൽ നേരമിരുട്ടുമ്പോഴുണ്ടായ ദുരന്തത്തെ കുറിച്ചും ഇരകളായവരെ കുറിച്ചും
രക്ഷാപ്രവർത്തനത്തെ കുറിച്ചുമൊക്കെ തെറ്റായ ചിത്രങ്ങളും വീഡിയോകളുമൊക്കെയാണ് പ്രചരിപ്പിച്ചത്. ദുരന്ത സ്ഥലത്തുനിന്നുള്ള വീഡിയോകളെന്ന് കരുതി സോഷ്യൽ മീഡിയയിൽ ലഭ്യമായ വീഡിയോകൾ ആശ്രയിച്ചവരൊക്കെ കബളിപ്പിക്കപ്പെട്ടു.
ഏറ്റവും ഒടുവിൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബ ഫോട്ടോയെന്ന പേരിൽ പ്രചരിച്ചതും വ്യാജ ഫോട്ടോ.
 ഒരു കുടുംബത്തിൽപെട്ടവർ ദുരന്തത്തിന് ഇരയാകുന്നത് പൊതുവെ നമ്മുടെ മനസ്സിനെ കൂടുതൽ നൊമ്പരപ്പെടുത്തുന്ന കാര്യമായതിനാൽ ഏറ്റവും ഒടുവിൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബ
ഫോട്ടോയെന്ന പേരിൽ പ്രചരിപ്പിച്ചതും വ്യാജ ഫോട്ടോ.

ഒരു കുടുംബത്തിൽപെട്ടവർ ദുരന്തത്തിന് ഇരയാകുന്നത് പൊതുവെ നമ്മുടെ മനസ്സിനെ കൂടുതൽ നൊമ്പരപ്പെടുത്തുന്ന കാര്യമായതിനാൽ തന്നെ മറ്റൊരു കുടുംബത്തിന്റെ ഫോട്ടോ വ്യാപകമായി പൊതു സമൂഹത്തിൽ പങ്കുവെക്കുകയും ചെയ്യപ്പെടുകയും വാട്സ്ആപ്പിലും മറ്റും സ്റ്റാറ്റസ് ആയി മാറുകയും ചെയ്തു. റെ 1xണെന്നും ഷെയർ ചെയ്തവരും സ്റ്റാറ്റസ് ആക്കിയവരും അതു ഉത്തരവാദിത്തവുമില്ലാതെയാണ് ആളുകൾ ഉപയോഗിക്കുന്നതെന്ന ആരോപണങ്ങൾ പുതിയതല്ല. സ്വാർഥ താൽപര്യങ്ങൾക്കും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരെ മനസ്സിലാക്കാം. എന്നാൽ താനൂർ ബോട്ട് ദുരന്തം പോലെയുള്ള മനുഷ്യമനസ്സുകളെ ഉലയ്ക്കുന്ന സംഭവങ്ങളിൽ എങ്ങനെ അതിവേഗത്തിൽ വ്യാജ വാർത്തകളും വീഡിയോകളും ഉണ്ടാക്കപ്പെടുന്നുവെന്നത് ചിന്തിക്കേണ്ട വിഷയമാണ്. പിന്നാമ്പുറം അറിയാതെ ആയിരിക്കാം പലരും കിട്ടിയ പാടെ അവ ഷെയർ ചെയ്തതെങ്കിലും അത് നിർമിച്ചെടുത്തവരുടെ മാനസികാവസ്ഥ എത്രമാത്രം രോഗാതുരമാണ്. കോവിഡ് കാലത്ത് ഗൾഫ് പ്രവാസികൾ യാത്രാ

പിൻവലിക്കണമെന്നുമുള്ള അഭ്യർഥനമായി ആ കുടുംബത്തിനു രംഗത്തുവരേണ്ടി വന്നു. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ യാതൊരു

കോവിഡ് കാലത്ത് ഗൾഫ് പ്രവാസികൾ യാത്രാ പ്രതിസന്ധി നേരിട്ടപ്പോഴും അടിസ്ഥാനമില്ലാത്ത വാർത്തകൾ പ്രചരിപ്പിച്ച് ആസ്വാദനം കണ്ടെത്തിയവരുണ്ട്.

സോഷ്യൽ മീഡിയ നമ്മെ സഹായിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നത് നമ്മൾ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. വസ്തുതകളൊന്നും പരിശോധിക്കാതെ കിട്ടിയ പാടെ നമ്മൾ അവ ഷെയർ ചെയ്യുമ്പോൾ ധാരാളം പേർക്ക് വേദനയാണ് സമ്മാനിക്കുന്നതെന്ന കാര്യം തിരിച്ചറിയുക മാത്രമാണ് പരിഹാരം.

വസ്തുതകൾ പരിശോധിക്കപ്പെട്ട് യാഥാർഥ്യം പുറത്തുവന്ന ശേഷം ഞാനും അത് ഷെയർ ചെയ്തു പോയല്ലോ എന്നു വിലപിച്ചിട്ടു കാര്യമില്ല. വീഡിയോ ആയാലും ടെക്സ്റ്റ് മെസേജ് ആയാലും ഫേർവേഡ് ചെയ്യുന്നതിനുമുമ്പ് അത് കാണാനും വായിക്കാനും നമ്മൾ സമയം കണ്ടെത്തണം. പലരും ഷെയർ ചെയ്ത ശേഷമാകും മെസേജ് വായിക്കുന്നതു തന്നെ.

സോഷ്യൽ മീഡിയകളിൽ മെസേജുകൾ ഫോർവേർഡ് ചെയ്യുന്നത്, ആ മെസേജ് നമ്മൾ അംഗീകരിക്കുന്നതിന് തുല്യമാണ്. എന്തു പറഞ്ഞു എന്നതു പോലെ ആര് പറഞ്ഞു എന്നതിനും സമൂഹത്തിൽ പ്രാധാന്യമുണ്ട്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന നമ്മൾ ഓരോരുത്തർക്കും കുടുംബത്തിലായാലും സമൂഹത്തിലായാലും അവരവരുടെ സ്ഥാനമുണ്ട്. ഞാനാണ് അയച്ചത് എന്നതു കൊണ്ടുമാത്രം വിശ്വാസത്തിലെടുക്കുന്ന ധാരാളംപേർ നമുക്ക് ഓരോരുത്തർക്കുമുണ്ടാകും. സോഷ്യൽ മീഡിയയിലെ ഷെയറോ പോസ്റ്റോ ഫോർവേർഡിങോ എന്തുമാകട്ടെ, ജാഗ്രത പാലിക്കണമെന്നാണ് നിയമവിദഗ്ധരും നൽകുന്ന മുന്നറിയിപ്പ്.

മറ്റൊരാളുടെ പോസ്റ്റ് ഷെയർ ചെയ്യുന്നതിലും ശ്രദ്ധ

വേണം. ഇതുവഴി ഒരാൾ ആ പോസ്റ്റ് അംഗീകരിക്കുകയും കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. നിയമത്തിന് മുന്നിൽ എഴുതിയ ആളും ഫോർവേർഡ് ചെയ്തയാളും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നു ചുരുക്കം. എന്താണ് ഷെയർ ചെയ്യുന്നത് എന്ന് ഓരോരുത്തർക്കും വ്യക്തമായ ബോധ്യമുണ്ടാകണം. പോസ്റ്റോ, കമന്റോ ഡിലീറ്റ് ചെയ്യാമെന്ന് കരുതി ആശ്വസിക്കേണ്ട, ഒരിക്കൽ പോസ്റ്റ് ചെയ്താൽ അതവിടെത്തന്നെയുണ്ടാകുമെന്ന കാര്യവും വിസ്മരിക്കരുത്.

ഷെയർ ചെയ്യാനും ഫോർവേർഡ് ചെയ്യാനും ധൃതിപ്പെടേണ്ട കാര്യമില്ല. നന്നായി ആലോചിച്ച ശേഷം മാത്രം മതി ഷെയറും ഫേർവേഡും.ഷെയർ ചെയ്യുന്നതിനുമുമ്പ് അതുകൊണ്ടുള്ള നേട്ടങ്ങളെപ്പറ്റി ആലോചിക്കണം. ഒരു നേട്ടവുമില്ലെങ്കിൽ പരമാവധി ഷെയർ ചെയ്യാതിരിക്കുക. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ പങ്കാളികളാകില്ലെന്ന് ഓരോരുത്തരും തീരുമാനിച്ചാൽ തുടക്കത്തിൽ പറഞ്ഞതുപോലെ സോഷ്യൽ മീഡിയ അമൂല്യമായ ഉപകരണമായി അവശേഷിക്കും. വിദ്വേഷ പ്രചാരണത്തിലൂടെ ധ്രുവീകരിച്ച് രൂപപ്പെടുത്തിയ വർഗീയ മനസ്സുകളിലെ വിഷം പുറത്തുവന്നതിനും സോഷ്യൽ മീഡിയ തന്നെയാണ് സാക്ഷി. ന്യൂനപക്ഷങ്ങൾക്കെതിരെ ആസൂത്രിതമായി നടത്തുന്ന പ്രചാരണത്തിന്റെ ഫലമാണ് മലപ്പുറത്തല്ലേ, സാരമില്ലെന്ന കമന്റ്. മനുഷ്യമനസ്സുകളെ അകറ്റുന്നതിനും രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന ശ്രമങ്ങളും തിരിച്ചറിഞ്ഞ് ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്.

പിൻകുറി

നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടിയും അതുപോലുള്ള പുതിയ സാങ്കേതിക വിദ്യകളും സമൂഹത്തിനുവരുത്തന്ന ദോഷങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ആഗോള ടെക് ഭീമന്മാരുടെ മേധാവികളെ കഴിഞ്ഞ ദിവസം യു.എസ് അധികൃതർ വൈറ്റ് ഹൗസിലേക്ക് വിളിപ്പിച്ചിരുന്നു. അതിനായി നൽകിയ ക്ഷണക്കത്തിൽ വലിയ കാര്യമായി നിങ്ങൾ അവതരിപ്പിച്ച സോഷ്യൽ മീഡിയ ദുരന്തമായില്ലേ എന്നാണ് കുറ്റപ്പെടുത്തിയത്.


Post a Comment

0 Comments