താനൂർ: സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് യുവാവിന്റെ തലയിലൂടെ ഡീസൽ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച രണ്ടുപേരെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ മാസം ഡിസംബർ 28നാണ് താനൂർ മൂചിക്കൽ പാലത്തിനടിയിൽ വെച്ച് മൂന്നാളുകൾ സംഘം ചേർന്ന് നിറമരുതൂർ ആലിൻചുവട് സ്വദേശിയായ മുഹമ്മദ് റാഫി എന്നയാളെ ക്രൂരമായി മർദ്ദിച്ച ശേഷം കാറിൽ കയറ്റി കൈവശമുണ്ടായിരുന്ന ഡീസൽ തലയിലൊഴിച്ച് കൊല്ലാൻ ശ്രമിച്ചത്.
ശേഷം ഒളിവിൽ പോയ പ്രതികളെ താനൂർ ഡി വൈ എസ് പി ബെന്നി വി.വി,സി ഐ വിജയരാജൻ വി, എന്നിവരുടെ നിർദ്ദേശ പ്രകാരം താനൂർ സബ് ഇൻസ്പെക്ടർ ജലീൽ കരുത്തേടത്, സിപിഒ മാരായ ശ്രീജിത്ത്, സുജിത്ത്, ഡ്രൈവർ പ്രശോഭ് എന്നിവരടങ്ങിയ സംഘം കേസിൽ ഉൾപ്പെട്ട പ്രതികളായ വേങ്ങര ഊരകം സ്വദേശിയായ സൈതലവി മകൻ സാദിഖ് അലി(26) താനൂർ താനാളൂർ സ്വദേശി നമ്പരുകുട്ടി മകൻ വിപിൻ റാം (30)എന്നിവരെ ഇടുക്കി തങ്കമണയിലെ റിസോർട്ടിൽ വെച്ച് പിടികൂടി അറസ്റ്റ് ചെയ്തത്. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
റിപ്പോർട്ട് :സലാം അഞ്ചുടി.
0 Comments