കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ രീതിയിലേക്ക് മാറിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നറിയിപ്പുമായി പോലീസ്. നിലവില്‍ കുട്ടികള്‍ ഓണ്‍ലൈനില്‍ ധാരാളം സമയം ചെലവഴിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവര്‍ക്ക് ശരിയായ അവബോധവും നല്‍കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി. ഓണ്‍ലൈനില്‍ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എല്ലായ്പ്പോഴും വ്യത്യസ്തമാണെന്ന് മനസിലാക്കാനും എന്താണ് യഥാർഥ്യമെന്നും എന്താണ് വ്യാജമെന്നും വേര്‍തിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കണം. തട്ടിപ്പുകളില്‍ വീണുപോകാതിരിക്കാന്‍ പാസ്വേഡുകളും സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കാതിരിക്കാന്‍ കുട്ടികളെ ബോധവാന്മാരാക്കണം.
വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകള്‍ കുട്ടികളെ കബളിപ്പിച്ചേക്കാം. അതിനാല്‍ അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്മെന്റ് ഉള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കില്‍ ഇമെയില്‍ ഒരു അപരിചിതനില്‍ നിന്ന് ലഭിച്ചാല്‍, രക്ഷിതാക്കളെ സമീപിക്കാന്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കണം. അപരിചിതരില്‍ നിന്നും സൗഹൃദ അഭ്യർഥനകള്‍ സ്വീകരിക്കാതിരിക്കുക . ഒരു സന്ദേശം അസാധാരണമാണെന്ന് തോന്നിയാല്‍, നിങ്ങളുടെ അടുത്ത് വന്ന് അത് പരിശോധിക്കാന്‍ കുട്ടികളോട് ആവശ്യപ്പെടുക. സ്വകാര്യത സംരക്ഷിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തണമെന്നും പോലീസ് വ്യക്തമാക്കി.
വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും ഓഫ്ലൈനില് എന്ന പോലെ തന്നെ ഓണ്‍ലൈനിലും പ്രധാനപ്പെട്ടതാണ്. ഉപകരണങ്ങളും സല്‍പ്പേരും ബന്ധങ്ങളും നശിക്കുന്നത് ഒഴിവാക്കാന്‍, വിലപ്പെട്ട വിവരങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് എങ്ങനെയെന്ന് കുട്ടികള്‍ മനസിലാക്കേണ്ടത് പ്രധാന കാര്യമാണ്. അതുപോലെ ഓണ്‍ലൈന്‍ ഗെയിമുകളില്‍ സ്വകാര്യവിവരങ്ങളും സ്വകാര്യ ചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്കി
0 Comments